1 : ദാവീദ് റാമായിലെ നായോത്തില്‍നിന്ന് ഓടി ജോനാഥാന്റെ അടുത്തെത്തി ചോദിച്ചു: ഞാന്‍ എന്തു ചെയ്തു? എന്താണെന്റെ കുറ്റം? എന്നെ കൊല്ലാന്‍മാത്രം എന്തു പാപമാണ് നിന്റെ പിതാവിനെതിരേ ഞാന്‍ ചെയ്തത്?
2 : ജോനാഥാന്‍ പറഞ്ഞു: അങ്ങനെ സംഭവിക്കാതിരിക്കട്ടെ. നീ മരിക്കുകയില്ല. എന്നെ അറിയിക്കാതെ ഒരു കാര്യവും ചെറുതായാലും വലുതായാലും എന്റെ പിതാവ് ചെയ്യുകയില്ല. പിന്നെയെന്തിന് പിതാവ് ഇക്കാര്യം എന്നില്‍നിന്നു മറച്ചുവയ്ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല. ദാവീദ് പറഞ്ഞു:
3 : നിനക്ക് എന്നോടിഷ്ടമാണെന്നു നിന്റെ പിതാവിനു നന്നായി അറിയാം. അതിനാല്‍ നീ ദുഃഖിക്കാതിരിക്കാന്‍ ഇക്കാര്യം അറിയേണ്ടെന്ന് അവന്‍ വിചാരിച്ചു കാണും. നീയാണേ, ജീവനുള്ള കര്‍ത്താവാണേ, ഞാന്‍ പറയുന്നു, ഞാനും മരണവും തമ്മില്‍ ഒരടി അകലമേയുള്ളു.
4 : ജോനാഥാന്‍ അവനോടു പറഞ്ഞു: നീ ആവശ്യപ്പെടുന്നതെന്തും നിനക്കുവേണ്ടി ഞാന്‍ ചെയ്യാം.
5 : ദാവീദ് പറഞ്ഞു: നാളെ അമാവാസിയാണ്; പതിവനുസരിച്ച് ഞാന്‍ രാജാവിനോടൊത്ത് ഭക്ഷണത്തിനിരിക്കേണ്ടതാണ്. പക്‌ഷേ, മൂന്നാംനാള്‍ വൈകുന്നേരം വരെ വയലില്‍ ഒളിച്ചിരിക്കാന്‍ എന്നെ അനുവദിക്കണം.
6 : നിന്റെ പിതാവ് എന്നെതിരക്കിയാല്‍ ദാവീദ് തന്റെ കുടുംബം മുഴുവനും ചേര്‍ന്നുള്ള വാര്‍ഷിക ബലിക്ക് ബേത് ലെഹെമില്‍ പോകാന്‍ അനുമതിക്കായി കേണപേക്ഷിച്ചു വെന്നു പറയണം.
8 : ആകയാല്‍, ഈ ദാസനോട് കരുണ കാണിക്കണം. നമ്മള്‍ തമ്മില്‍ കര്‍ത്താവിന്റെ നാമത്തില്‍ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ. ഞാന്‍ കുറ്റക്കാരനാണെങ്കില്‍ നീ തന്നെ എന്നെ കൊല്ലുക. എന്തിനാണു നിന്റെ പിതാവിന്റെ യടുക്കലേക്ക് എന്നെകൊണ്ടുപോകുന്നത്?
9 : ജോനാഥാന്‍ പറഞ്ഞു: അതു സംഭവിക്കാതിരിക്കട്ടെ! എന്റെ പിതാവ് നിന്നെ ദ്രോഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ ഞാന്‍ നിന്നോട് പറയാതിരിക്കുമോ?
10 : അപ്പോള്‍ ദാവീദ് ജോനാഥാനോട് ചോദിച്ചു: നിന്റെ പിതാവ് പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കില്‍, അക്കാര്യം ആരെന്നെ അറിയിക്കും?
11 : വരുക, നമുക്കു വയലിലേക്കു പോകാമെന്നു ജോനാഥാന്‍ പറഞ്ഞു, അവരിരുവരും പോയി.
12 : ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവാണേ, നാളെയോ മറ്റെന്നാളോ, ഈ സമയത്ത് ഞാനെന്റെ പിതാവിനോട് ചോദിക്കുകയും അവന്‍ നിനക്കനുകൂലമാണെന്നു കണ്ടാല്‍, ഞാന്‍ വിവരമറിയിക്കുകയും ചെയ്യും.
13 : നിന്നെ ദ്രോഹിക്കാനാണ് എന്റെ പിതാവിന്റെ തീരുമാനമെങ്കില്‍ അതറിയിച്ച് നിന്നെ ഞാന്‍ സുരക്ഷിതനായി പറഞ്ഞയയ്ക്കും. അല്ലെങ്കില്‍, കര്‍ത്താവ് എന്നെ ശിക്ഷിക്കട്ടെ! കര്‍ത്താവ് എന്റെ പിതാവിനോടു കൂടെയായിരുന്നതു പോലെ നിന്നോടുകൂടെയുമായിരിക്കട്ടെ!
15 : എന്റെ കുടുംബത്തോടു നിനക്കുള്ള കൂറ് ഒരിക്കലും നഷ്ടപ്പെടുത്തരുത്.
16 : കര്‍ത്താവ് ദാവീദിന്റെ ശത്രുക്കളെയെല്ലാം ഭൂമുഖത്തുനിന്ന് ഉന്‍മൂലനം ചെയ്യുമ്പോള്‍ ജോനാഥാന്റെ നാമം ദാവീദിന്റെ കുടുംബത്തില്‍ നിന്നു വിച്‌ഛേദിക്കരുതേ! നിന്റെ ശത്രുക്കളോടു കര്‍ത്താവ് പകരം ചോദിക്കട്ടെ.
18 : ജോനാഥാന്‍ അവനോടു പറഞ്ഞു: നാളെ അമാവാസിയാണ്. ശൂന്യമായ നിന്റെ ഇരിപ്പിടം നിന്റെ അഭാവം അറിയിക്കും.
19 : മറ്റെന്നാള്‍ നിന്റെ അസാന്നിധ്യം കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അന്ന് നീ ഒളിച്ചിരുന്ന സ്ഥലത്ത് കല്‍ക്കൂമ്പാരത്തിനു സമീപം മറഞ്ഞിരിക്കണം.
20 : അതിന്റെ ഒരുവശത്തേക്കു മൂന്ന് അമ്പ് ഉന്നം നോക്കി ഞാനെയ്യും.
21 : പോയി അമ്പ് എടുത്തുകൊണ്ടുവരുക എന്നു പറഞ്ഞ് ഒരു കുട്ടിയെ ഞാന്‍ അങ്ങോട്ടയയ്ക്കും. അമ്പു നിന്റെ ഇപ്പുറത്താണ്; എടുത്തുകൊണ്ടു വരുക എന്നു പറഞ്ഞു കുട്ടിയെ അയച്ചാല്‍, നിനക്ക് എഴുന്നേറ്റു വരാം; നീ സുരക്ഷിതനാണ്. അപകട മുണ്ടാവുകയില്ലെന്ന് കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു.
22 : അമ്പ് നിനക്ക് അപ്പുറത്താണെന്നു പറഞ്ഞ് കുട്ടിയെ അയച്ചാല്‍ നീ പൊയ്‌ക്കൊള്ളണം. കര്‍ത്താവു നിന്നെ അകലത്തേയ്ക്ക് അയയ്ക്കുകയാണ്.
23 : നാം തമ്മില്‍ ഈ പറഞ്ഞതിനു കര്‍ത്താവ് എന്നും സാക്ഷിയായിരിക്കട്ടെ!
24 : ദാവീദ് വയലില്‍ പോയി ഒളിച്ചിരുന്നു. അമാവാസിയായി, രാജാവ് ഭക്ഷണത്തിനിരുന്നു.
25 : രാജാവ് പതിവുപോലെ ഭിത്തിയോടു ചേര്‍ന്നുള്ള തന്റെ ഇരിപ്പിടത്തിലിരുന്നു; ജോനാഥാന്‍ എതിര്‍വശത്തും, അബ്‌നേര്‍ സാവൂളിന്റെ സമീപത്തും. ദാവീദിന്റെ ഇരിപ്പിടമാകട്ടെ ഒഴിഞ്ഞു കിടന്നു.
26 : സാവൂള്‍ അന്ന് ഒന്നും പറഞ്ഞില്ല. ദാവീദിന് എന്തോ സംഭവിച്ചിരിക്കണം; ഒരുപക്‌ഷേ, അവന്‍ അശുദ്ധനാണ്; തീര്‍ച്ചയായും അങ്ങനെതന്നെ എന്ന് അവന്‍ കരുതി.
27 : അമാവാസിയുടെ പിറ്റേദിവസവും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു. സാവൂള്‍ പുത്രനായ ജോനാഥാനോട് ചോദിച്ചു: ജസ്‌സെയുടെ മകന്‍ ഇന്നലെയും ഇന്നും ഭക്ഷണത്തിനു വരാത്തതെന്താണ്?
28 : ജോനാഥാന്‍ പറഞ്ഞു: ബേത് ലെഹെമിലേക്ക് പോകാന്‍ അവന്‍ എന്നോട് അനുവാദം ചോദിച്ചിരുന്നു.
29 : ഞങ്ങളുടെ ഭവനം നഗരത്തില്‍ ഒരു ബലിയര്‍പ്പിക്കുന്നതിനാല്‍ , ഞാന്‍ അവിടെ ഉണ്ടായിരിക്കണമെന്ന് എന്റെ സഹോദരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്; ഞാന്‍ പൊയ്‌ക്കൊള്ളട്ടെ. എന്നോട് ദയ ഉണ്ടെങ്കില്‍ എന്റെ സഹോദരന്‍മാരെ പോയിക്കാണാന്‍ അനുവദിക്കണം എന്ന് അവന്‍ അപേക്ഷിച്ചു. അതുകൊണ്ടാണു രാജാവിന്റെ വിരുന്നിന് അവന്‍ വരാതിരുന്നത്.
30 : അപ്പോള്‍ സാവൂളിന്റെ കോപം ജോനാഥാനെതിരേ ജ്വലിച്ചു. ദുര്‍വൃത്തയും ദുശ്ശാഠ്യക്കാരിയുമായവളുടെ പുത്രാ, നീ ജസ്‌സെയുടെ പുത്രന്റെ പക്ഷം ചേര്‍ന്നു നിന്റെയും നിന്റെ അമ്മയുടെയും നാണം കെടുത്തുകയാണെന്ന് എനിക്കറിയാം.
31 : അവന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിനക്കു രാജാവാകാനോ രാജത്വം സ്ഥാപിക്കാനോ സാധിക്കുകയില്ല. അതുകൊണ്ട്, അവനെ ആളയച്ച് എന്റെ അടുക്കല്‍ പിടിച്ചുകൊണ്ടു വരുക. അവന്‍ മരിക്കണം.
33 : സാവൂള്‍ ജോനാഥാനെ കൊല്ലാന്‍ അവന്റെ നേരേ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലാന്‍ തന്നെ തന്റെ പിതാവു തീരുമാനിച്ചിരിക്കയാണെന്ന് അവനു മനസ്‌സിലായി.
34 : അവന്‍ തീന്‍മേശയില്‍നിന്നു കോപത്തോടെ ചാടിയെഴുന്നേറ്റു. അമാവാസിയുടെ പിറ്റേദിവസമായ അന്ന് അവന്‍ ഭക്ഷണമൊന്നും കഴിച്ചില്ല. തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതു നിമിത്തം അവന്‍ ദുഃഖിച്ചു.
40 : ജോനാഥാന്‍ ആയുധങ്ങള്‍ കുട്ടിയെ ഏല്‍പിച്ചിട്ട് ഇവയെല്ലാം നഗരത്തിലേക്കു കൊണ്ടു പൊയ്ക്കൊള്ളുക എന്നു പറഞ്ഞു;
41 : കുട്ടി പോയ ഉടനെ ദാവീദ് കല്‍ക്കൂനയ്ക്കടുത്തുനിന്ന് എഴുന്നേറ്റ് മൂന്നു പ്രാവശ്യം നിലത്തു കുമ്പിട്ടു. ജോനാഥാനും ദാവീദും പരസ്പരം ചുംബിച്ചു. ദാവീദിനു പരിസരബോധം വരുന്നതുവരെ അവര്‍ കരഞ്ഞു.
42 : ജോനാഥാന്‍ അവനോടു പറഞ്ഞു: സമാധാനത്തോടെ പോവുക; കര്‍ത്താവ് എനിക്കും നിനക്കും എന്റെ സന്തതികള്‍ക്കും നിന്റെ സന്തതികള്‍ക്കും മധ്യേ എന്നും സാക്ഷിയായിരിക്കട്ടെയെന്നു നമ്മള്‍ കര്‍ത്താവിന്റെ നാമത്തില്‍ സത്യം ചെയ്തിട്ടുണ്ടല്ലോ. ദാവീദ്‌യാത്രയായി. ജോനാഥാന്‍ നഗരത്തിലേക്കും മടങ്ങി.