Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ന്യായാധിപ‌ന്‍‍മാര്‍

,

ഇരുപതാം അദ്ധ്യായം


അദ്ധ്യായം 20

    ബഞ്ചമിനെ ശിക്ഷിക്കുന്നു
  • 1 : ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവന്‍ ഇറങ്ങിത്തിരിച്ചു. ഗിലയാദുദേശക്കാരും ചേര്‍ന്നു. അവര്‍ ഏക മനസ്‌സോടെ മിസ്പായില്‍ കര്‍ത്താവിന്റെ മുമ്പില്‍ ഒരുമിച്ചുകൂടി. Share on Facebook Share on Twitter Get this statement Link
  • 2 : ജനപ്രമാണികളും ഇസ്രായേല്‍ ഗോത്രങ്ങളിലെ നേതാക്കന്‍മാരും ദൈവജനത്തിന്റെ സഭയില്‍ ഹാജരായി; ഖഡ്ഗധാരികളുടെ ആ കാലാള്‍പ്പട നാലുലക്ഷം പേരടങ്ങിയതായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : ഇസ്രായേല്‍ മിസ്പായിലേക്ക് പോയിരിക്കുന്നുവെന്ന് ബഞ്ചമിന്‍ ഗോത്രക്കാര്‍ കേട്ടു. ഇത്രവലിയ ദുഷ്ടത എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക എന്ന് ഇസ്രായേല്‍ജനം ആവശ്യപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 4 : കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ പറഞ്ഞു: ബഞ്ചമിന്‍ഗോത്രത്തിന്റെ അധീനതയിലുള്ള ഗിബെയായില്‍ ഞാനും എന്റെ ഉപനാരിയും രാത്രിയില്‍ താമസിക്കാന്‍ ചെന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഗിബെയായിലെ ആളുകള്‍ രാത്രി എനിക്കെതിരായി വന്ന് എന്നെ കൊല്ലാന്‍ വീടു വളഞ്ഞു. എന്റെ ഉപനാരിയെ അവര്‍ ബലാത്‌സംഗം ചെയ്തു. അങ്ങനെ അവള്‍ മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : അവളെ ഞാന്‍ കഷണങ്ങളായി മുറിച്ച് ഇസ്രായേല്‍ക്കാരുടെ ദേശത്തെല്ലാം കൊടുത്തയച്ചു. അത്ര വലിയ മ്ലേച്ഛതയാണ് അവര്‍ ഇസ്രായേലില്‍ കാണിച്ചിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 7 : അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് എന്തുചെയ്യണമെന്നാണ് ഇവിടെ കൂടിയിരിക്കുന്ന നിങ്ങളുടെ ഉപദേശം? Share on Facebook Share on Twitter Get this statement Link
  • 8 : ജനം മുഴുവന്‍ ഏകമനസ്‌സായി എഴുന്നേറ്റുനിന്ന് ശപഥംചെയ്തു. ഞങ്ങളില്‍ ഒരുവന്‍ പോലും കൂടാരത്തിലേക്കോ വീട്ടിലേക്കോ മടങ്ങിപ്പോവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 9 : ഗിബെയായോട് നമുക്ക് ഇങ്ങനെ ചെയ്യാം. നറുക്കിട്ട് നമുക്ക് അതിനെ ആക്രമിക്കാം. Share on Facebook Share on Twitter Get this statement Link
  • 10 : ഇസ്രായേലിലെ ഓരോ ഗോത്രത്തിലും നിന്ന് നൂറിനു പത്ത്, ആയിരത്തിനു നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിനു നമുക്ക് ആളുകളെ തിരഞ്ഞെടുക്കാം. ബഞ്ചമിന്‍ ഗോത്രത്തിലെ ഗിബെയാനഗരം ഇസ്രായേലില്‍ ചെയ്ത ക്രൂരകൃത്യത്തിനു പ്രതികാരം ചെയ്യാന്‍ ജനങ്ങള്‍ വരുമ്പോള്‍ ഈ തിരഞ്ഞെടുക്കപ്പെട്ടവര്‍ അവര്‍ക്കു ഭക്ഷണം കൊണ്ടുവരട്ടെ. Share on Facebook Share on Twitter Get this statement Link
  • 11 : ഇസ്രായേല്‍ ജനം മുഴുവന്‍ പട്ടണത്തിനെതിരേ ഒറ്റക്കെട്ടായി നിന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ഇസ്രായേല്‍ഗോത്രങ്ങള്‍ ബഞ്ചമിന്‍ ഗോത്രത്തിലെങ്ങും ദൂതന്‍മാരെ അയച്ച് അറിയിച്ചു: എത്ര ഘോരമായ തിന്‍മയാണു നിങ്ങളുടെയിടയില്‍ സംഭവിച്ചിരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 13 : അതുകൊണ്ട് ഗിബെയായിലുള്ള ആ നീചന്‍മാരെ ഞങ്ങള്‍ക്കു വിട്ടുതരുവിന്‍. ഇസ്രായേലില്‍ നിന്നു തിന്‍മ നീക്കംചെയ്യേണ്ടതിന് ഞങ്ങള്‍ അവരെ കൊന്നുകളയട്ടെ. എന്നാല്‍, ബഞ്ചമിന്‍ ഗോത്രക്കാര്‍ തങ്ങളുടെ സഹോദരന്‍മാരായ ഇസ്രായേല്‍ക്കാരുടെ വാക്കുകള്‍ വകവച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 14 : ഇസ്രായേല്‍ ജനത്തിനെതിരേ യുദ്ധം ചെയ്യാന്‍ അവര്‍ പട്ടണങ്ങളില്‍നിന്ന് ഗിബെയായില്‍ ഒന്നിച്ചുകൂടി. Share on Facebook Share on Twitter Get this statement Link
  • 15 : ഗിബെയാവാസികളില്‍ നിന്നുതന്നെ എണ്ണപ്പെട്ട എഴുനൂറു പ്രഗദ്ഭന്‍മാരുണ്ടായിരുന്നു. അവര്‍ക്കു പുറമേ വാളെടുക്കാന്‍പോന്ന ഇരുപത്താറായിരം ബഞ്ചമിന്‍ ഗോത്രജരും ഉണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവരില്‍ പ്രഗദ്ഭന്‍മാരായ എഴുനൂറു ഇടത്തുകൈയന്‍മാരുണ്ടായിരുന്നു. ഇവര്‍ ഒരു തലമുടിയിഴയ്ക്കുപോലും ഉന്നംതെറ്റാത്ത കവണക്കാര്‍ ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : മറുവശത്ത് ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കെതിരേ, ഖഡ്ഗധാരികളായ നാലുലക്ഷം ഇസ്രായേല്‍ യോദ്ധാക്കള്‍ അണിനിരന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ഇസ്രായേല്‍ജനം ബഥേലിലെത്തി. ബഞ്ചമിന്‍ ഗോത്രക്കാരോടു യുദ്ധം ചെയ്യാന്‍ തങ്ങളില്‍ ആരാണ് ആദ്യം പോകേണ്ടതെന്ന് ദൈവത്തോട് ആരാഞ്ഞു. യൂദാ ആദ്യം പോകട്ടെയെന്നു കര്‍ത്താവ് അരുളിച്ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 19 : ഇസ്രായേല്‍ജനം രാവിലെ എഴുന്നേറ്റ് ഗിബെയായ്ക്ക് എതിരായി പാളയം അടിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : അവര്‍ ബഞ്ചമിന്‍ ഗോത്രത്തിനെതിരായി യുദ്ധത്തിനിറങ്ങി; ഗിബെയായില്‍ അവര്‍ക്കെതിരായി അണിനിരന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ബഞ്ചമിന്‍ഗോത്രക്കാര്‍ ഗിബെയായില്‍ നിന്നു വന്ന് ഇരുപത്തീരായിരം ഇസ്രായേല്‍ക്കാരെ അന്ന് അരിഞ്ഞുവീഴ്ത്തി. Share on Facebook Share on Twitter Get this statement Link
  • 22 : എങ്കിലും ഇസ്രായേല്‍ക്കാര്‍ ധൈര്യം സംഭരിച്ചു. ആദ്യദിവസം അണിനിരന്നിടത്തു തന്നെ വീണ്ടും അണിനിരന്നു. Share on Facebook Share on Twitter Get this statement Link
  • 23 : അവര്‍ സായാഹ്‌നംവരെ കര്‍ത്താവിന്റെ മുന്‍പില്‍ കരഞ്ഞു. സഹോദരന്‍മാരായ ബഞ്ചമിന്‍ ഗോത്രക്കാര്‍ക്കെതിരേ വീണ്ടും യുദ്ധത്തിനു പോകണമോ എന്ന് അവിടുത്തോട് ആരാഞ്ഞു. ചെല്ലുക എന്നു കര്‍ത്താവ് അരുളിച്ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 24 : അങ്ങനെ ഇസ്രായേല്‍ക്കാര്‍ ബഞ്ചമിന്‍ഗോത്രത്തിനെ തിരായി രണ്ടാംദിവസവും അണിനിരന്നു. Share on Facebook Share on Twitter Get this statement Link
  • 25 : ബഞ്ചമിന്‍ഗോത്രക്കാര്‍ രണ്ടാംദിവസവും ഗിബെയായില്‍ നിന്നുവന്ന് അവരെ നേരിട്ടു. ഖഡ്ഗധാരികളായ പതിനെണ്ണായിരം ഇസ്രായേല്‍ക്കാരെ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : അപ്പോള്‍ ഇസ്രായേല്‍ജനം മുഴുവനും, യോദ്ധാക്കളെല്ലാം ചേര്‍ന്ന് ബഥേലില്‍വന്നു കരഞ്ഞു. അവര്‍ ആദിവസം സായാഹ്‌നംവരെ കര്‍ത്താവിന്റെ മുന്‍പില്‍ ഉപവസിക്കുകയും ദഹന ബലികളും സമാധാനബലികളും അര്‍പ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 27 : ഇസ്രായേല്‍ജനം കര്‍ത്താവിന്റെ ഹിതം ആരാഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 28 : ദൈവത്തിന്റെ വാഗ്ദാനപേടകം അന്നാളുകളില്‍ അവിടെ ആയിരുന്നു. അഹറോന്റെ പുത്രനായ എലെയാസറിന്റെ പുത്രന്‍ ഫിനെഹാസ് ആയിരുന്നു അന്നു പൗരോഹിത്യ ശുശ്രൂഷ നടത്തിയിരുന്നത്. അവര്‍ ചോദിച്ചു: ഞങ്ങളുടെ സഹോദരന്‍മാരായ ബഞ്ചമിന്‍ ഗോത്രത്തിനെതിരായി ഞങ്ങള്‍ യുദ്ധത്തിന് വീണ്ടും പുറപ്പെടണമോ? അതോ പിന്‍മാറണമോ? നിങ്ങള്‍ പോകുക; നാളെ ഞാന്‍ അവരെ നിങ്ങളുടെ കൈയില്‍ ഏല്‍പിക്കും എന്നു കര്‍ത്താവ് ഉത്തരമരുളി. Share on Facebook Share on Twitter Get this statement Link
  • 29 : ഇസ്രായേല്‍ക്കാര്‍ ഗിബെയായ്ക്കു ചുറ്റും ആളുകളെ പതിയിരുത്തി. Share on Facebook Share on Twitter Get this statement Link
  • 30 : അതിനുശേഷം ബഞ്ചമിന്‍ ഗോത്രത്തിനെതിരായി ഇസ്രായേല്‍ മൂന്നാം ദിവസവും യുദ്ധത്തിനിറങ്ങി, മറ്റു രണ്ട് അവസരങ്ങളിലെപ്പോലെ ഗിബെയായ്ക്ക് എതിരായി അണിനിരന്നു. Share on Facebook Share on Twitter Get this statement Link
  • 31 : ബഞ്ചമിന്‍ ഗോത്രക്കാരും ഇസ്രായേല്‍ ജനത്തിനെതിരായി പട്ടണത്തില്‍നിന്നു പുറത്തുവന്നു; മുന്നവസരങ്ങളിലെപ്പോലെ ബഥേലിലേക്കും ഗിബെയായിലേക്കും പോകുന്ന പെരുവഴികളില്‍ വച്ചും വിജനപ്രദേശത്തു വച്ചും അവര്‍ കൊല തുടങ്ങി. മുപ്പതോളം ഇസ്രായേല്‍ക്കാര്‍ വധിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 32 : ബഞ്ച മിന്‍ഗോത്രക്കാര്‍ പറഞ്ഞു: അവര്‍ ആദ്യത്തെപ്പോലെ തന്നെതുരത്തപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഇസ്രായേല്‍ജനം കൂടിയാലോചിച്ചു: നമുക്കു പലായനം ചെയ്യാം. അങ്ങനെ അവരെ നമുക്കു പെരുവഴിയിലേക്ക് ആനയിക്കാം. Share on Facebook Share on Twitter Get this statement Link
  • 33 : ഇസ്രായേല്‍ ഒന്നടക്കം തങ്ങളുടെ സ്ഥാനങ്ങളില്‍നിന്നു പുറപ്പെട്ട് ബാല്‍താമാറില്‍ അണിനിരന്നു. ഗേബായ്ക്കു പടിഞ്ഞാറുവശത്തു പതിയിരുന്ന ഇസ്രായേല്യരും ഓടിക്കൂടി. Share on Facebook Share on Twitter Get this statement Link
  • 34 : ഗിബെയായ്ക്ക് എതിരായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം ഇസ്രായേല്യര്‍ അണിനിരന്നു. ഉഗ്രമായ പോരാട്ടം നടന്നു. തങ്ങള്‍ക്കു നാശം അടുത്തിരിക്കുന്നുവെന്നു ബഞ്ചമിന്‍ഗോത്രക്കാര്‍ അറിഞ്ഞില്ല. Share on Facebook Share on Twitter Get this statement Link
  • 35 : കര്‍ത്താവ് ഇസ്രായേല്യരുടെ മുന്‍പില്‍ ബഞ്ചമിന്‍ ഗോത്രക്കാരെ പരാജയപ്പെടുത്തി; ഖഡ്ഗധാരികളായ ഇരുപത്തയ്യായിരത്തിയൊരുന്നൂറു പേരെ ആദിവസം ഇസ്രായേല്‍ക്കാര്‍ വകവരുത്തി. Share on Facebook Share on Twitter Get this statement Link
  • 36 : തങ്ങള്‍ പരാജയപ്പെട്ടുവെന്നു ബഞ്ച മിന്‍ഗോത്രക്കാര്‍ മനസ്‌സിലാക്കി. ഗിബെയായ്ക്ക് എതിരേ പതിയിരുത്തിയിരുന്നവരില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ഇസ്രായേല്‍ക്കാര്‍ അവിടെനിന്ന് പിന്‍വാങ്ങി. Share on Facebook Share on Twitter Get this statement Link
  • 37 : പതിയിരുപ്പുകാര്‍ ഗിബെയായിലേക്കു തള്ളിക്കയറി; പട്ടണം മുഴുവന്‍ വാളിനിരയാക്കി. Share on Facebook Share on Twitter Get this statement Link
  • 38 : ഇസ്രായേല്‍ക്കാരും പതിയിരുപ്പുകാരും അടയാളമായി പട്ടണത്തില്‍ ഒരു വലിയ പുകപടലം ഉയര്‍ത്തണമെന്നു തമ്മില്‍ പറഞ്ഞൊത്തിരുന്നു. Share on Facebook Share on Twitter Get this statement Link
  • 39 : അതു കാണുമ്പോള്‍ ഇസ്രായേല്‍ക്കാര്‍യുദ്ധക്കളത്തിലേക്കു തിരിച്ചു വരണമെന്നായിരുന്നു ധാരണ.യുദ്ധമാരംഭിച്ച് ഏതാണ്ട് മുപ്പത് ഇസ്രായേല്‍ക്കാരെ വധിച്ചപ്പോഴേക്കും ആദ്യയുദ്ധത്തിലെപ്പോലെ അവര്‍ നമ്മോടു പരാജയപ്പെട്ടിരിക്കുന്നു എന്നു ബഞ്ചമിന്‍ഗോത്രക്കാര്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 40 : പക്‌ഷേ, പട്ടണത്തില്‍ നിന്നു പുകപടലം ഉയരാന്‍ തുടങ്ങിയപ്പോള്‍ ബഞ്ചമിന്‍ ഗോത്രക്കാര്‍ തിരിഞ്ഞുനോക്കി. അതാ പട്ടണം കത്തി പുകപടലം ആകാശത്തിലേക്ക് ഉയര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 41 : ഇസ്രായേല്‍ക്കാര്‍ തിരിച്ചുവന്നു; ബഞ്ചമിന്‍കാര്‍ സംഭ്രാന്തരായി. നാശം അടുത്തെന്ന് അവര്‍ കണ്ടു. Share on Facebook Share on Twitter Get this statement Link
  • 42 : അതുകൊണ്ട് അവര്‍ ഇസ്രായേല്‍ക്കാരെ വിട്ട് മരുഭൂമിയിലേക്കു പലായനം ചെയ്തു. പക്‌ഷേ, അവര്‍ കുടുങ്ങിയതേയുള്ളു. പട്ടണത്തില്‍നിന്നു വന്നവര്‍ അവരോട് ഏറ്റുമുട്ടി അവരെ നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 43 : ഇസ്രായേല്‍ക്കാര്‍ ബഞ്ചമിന്‍ഗോത്രക്കാരെ വളഞ്ഞു. നോഹാഹു മുതല്‍ കിഴക്ക് ഗിബെയാവരെ പിന്തുടര്‍ന്ന് അവരെ നിശ്‌ശേഷം പരാജയപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 44 : യുദ്ധവീരന്‍മാരായ പതിനെണ്ണായിരം ബഞ്ചമിന്‍ഗോത്രക്കാര്‍ നിലംപതിച്ചു. Share on Facebook Share on Twitter Get this statement Link
  • 45 : ശേഷിച്ചവര്‍ തിരിഞ്ഞു മരുഭൂമിയില്‍ റിമ്മോണ്‍ പാറയിലേക്കോടി. അവരില്‍ അയ്യായിരംപേര്‍ പെരുവഴിയില്‍വച്ചു കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ ഗിദോം വരെ ഇസ്രായേല്‍ക്കാര്‍ അനുധാവനം ചെയ്തു. അവരില്‍ രണ്ടായിരം പേരും വധിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 46 : അങ്ങനെ അന്ന് ബഞ്ചമിന്‍ഗോത്രക്കാരായ ഇരുപത്തയ്യായിരം ധീരയോദ്ധാക്കള്‍ കൊല്ലപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 47 : എന്നാല്‍, അറുന്നൂറുപേര്‍ മരുഭൂമിയില്‍ റിമ്മോണ്‍ പാറയിലേക്ക് ഓടി രക്ഷപെട്ടു. Share on Facebook Share on Twitter Get this statement Link
  • 48 : അവിടെ നാലുമാസം താമസിച്ചു. ഇസ്രായേല്‍ തിരിച്ചുവന്ന് ബഞ്ച മിന്‍ഗോത്രക്കാരുടെ ദേശം വീണ്ടും ആക്രമിച്ചു. മനുഷ്യരെയും മൃഗങ്ങളെയും കണ്ണില്‍കണ്ട എല്ലാറ്റിനെയും വാളിനിരയാക്കി; പട്ടണങ്ങള്‍ക്കു തീവച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Apr 18 10:11:50 IST 2024
Back to Top