Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ന്യായാധിപ‌ന്‍‍മാര്‍

,

പത്താം അദ്ധ്യായം


അദ്ധ്യായം 10

    തോല
  • 1 : അബിമെലക്കിനു ശേഷം ഇസ്രായേലിനെ രക്ഷിക്കാന്‍ തോല നിയുക്തനായി. ഇസാക്കര്‍ ഗോത്രജനായ ദോദോയുടെ പുത്രന്‍ പൂവ്വാ ആയിരുന്നു ഇവന്റെ പിതാവ്. Share on Facebook Share on Twitter Get this statement Link
  • 2 : അവന്‍ എഫ്രായിം മലനാട്ടിലെ ഷാമീറില്‍ ജീവിച്ചുകൊണ്ട് ഇസ്രായേലിനെ ഇരുപത്തിമൂന്നുവര്‍ഷം നയിച്ചു; മരിച്ച് അവിടെത്തന്നെ അടക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • ജായിര്‍
  • 3 : തുടര്‍ന്ന് ഗിലയാദുകാരനായ ജായിര്‍ വന്നു. അവന്‍ ഇസ്രായേലില്‍ ഇരുപത്തിരണ്ടു വര്‍ഷം ന്യായപാലനം നടത്തി. Share on Facebook Share on Twitter Get this statement Link
  • 4 : അവന് മുപ്പതു പുത്രന്‍മാരുണ്ടായിരുന്നു. അവര്‍ കഴുതപ്പുറത്ത് സവാരിചെയ്തു. ഗിലയാദുദേശത്ത് ഇന്നും ഹാവോത്ത്ജായിര്‍ എന്ന് അറിയപ്പെടുന്ന മുപ്പതു പട്ടണങ്ങള്‍ അവരുടെ അധീനതയില്‍ ആയിരുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ജായിര്‍ മരിച്ചു കാമോനില്‍ അടക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • ജഫ്താ
  • 6 : ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. അവര്‍ ബാല്‍ദേവന്‍മാരെയും അസ്താര്‍ത്തെദേവതകളെയും സിറിയാ, സീദോന്‍, മൊവാബ്, അമ്മോന്‍, ഫിലിസ്ത്യാ എന്നിവിടങ്ങളിലെ ദേവന്‍മാരെയും സേവിച്ചു; കര്‍ത്താവിനെ അവര്‍ പരിത്യജിച്ചു; അവിടുത്തെ സേവിച്ചതുമില്ല. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു; ഫിലിസ്ത്യര്‍ക്കും അമ്മോന്യര്‍ക്കും കര്‍ത്താവ് അവരെ ഏല്‍പിച്ചുകൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 8 : ആ വര്‍ഷം അവര്‍ ഇസ്രായേല്‍മക്കളെ ക്രൂരമായി ഞെരുക്കി. ജോര്‍ദാനക്കരെ ഗിലയാദിലുള്ള അമോര്യരുടെ സ്ഥലത്തു വസിച്ചിരുന്ന ഇസ്രായേല്യരെ മുഴുവന്‍പതിനെട്ടു വര്‍ഷം അവര്‍ പീഡിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അമ്മോന്യര്‍ ജോര്‍ദാന്‍ കടന്ന് യൂദാ, ബഞ്ചമിന്‍, എഫ്രായിം എന്നീ ഗോത്രങ്ങളോട്‌ യുദ്ധം ചെയ്യാന്‍ വന്നു. തന്‍മൂലം, ഇസ്രായേല്‍ വലിയ ക്ലേശമനുഭവിച്ചു. Share on Facebook Share on Twitter Get this statement Link
  • 10 : ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനോട് നിലവിളിച്ചു പറഞ്ഞു: ഞങ്ങളുടെ ദൈവത്തെ മറന്ന് ബാലിനെ സേവിച്ചതുകൊണ്ട് ഞങ്ങള്‍ അങ്ങേക്കെ തിരെ പാപം ചെയ്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവ് ഇസ്രായേല്‍ക്കാരോട് ചോദിച്ചു: ഈജിപ്തുകാര്‍, അമോര്യര്‍, അമ്മോന്യര്‍, ഫിലിസ്ത്യര്‍ എന്നിവരില്‍നിന്ന് ഞാന്‍ നിങ്ങളെ രക്ഷിച്ചില്ലേ? Share on Facebook Share on Twitter Get this statement Link
  • 12 : സീദോന്യരും അമലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചു. അപ്പോഴൊക്കെ നിങ്ങളെന്നോട് നിലവിളിച്ചു. Share on Facebook Share on Twitter Get this statement Link
  • 13 : ഞാന്‍ നിങ്ങളെ അവരുടെ കൈയില്‍നിന്ന് മോചിപ്പിക്കുകയും ചെയ്തു. എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് അന്യദേവന്‍മാരെ സേവിച്ചു. അതുകൊണ്ട്, ഇനി ഒരിക്കലും ഞാന്‍ നിങ്ങളെ രക്ഷിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 14 : പോയി നിങ്ങള്‍ തിരഞ്ഞെടുത്ത ദേവന്‍മാരോട് നിലവിളിക്കുവിന്‍. കഷ്ടതയില്‍നിന്ന് അവര്‍ നിങ്ങളെ മോചിപ്പിക്കട്ടെ. ഇസ്രായേല്‍ജനം കര്‍ത്താവിനോട് പറഞ്ഞു: Share on Facebook Share on Twitter Get this statement Link
  • 15 : ഞങ്ങള്‍ പാപംചെയ്തുപോയി! അങ്ങേക്കിഷ്ടമുള്ളത് ഞങ്ങളോട് ചെയ്തുകൊള്ളുക. ഇക്കുറി ഞങ്ങളെ രക്ഷിക്കുക എന്നുമാത്രം ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ അന്യദേവന്‍മാരെ തങ്ങളുടെ ഇടയില്‍നിന്ന് നീക്കംചെയ്ത് കര്‍ത്താവിനെ സേവിച്ചു. ഇസ്രായേലിന്റെ കഷ്ടത കണ്ട് അവിടുന്ന് രോഷാകുലനായി. Share on Facebook Share on Twitter Get this statement Link
  • 17 : അമ്മോന്യര്‍യുദ്ധത്തിനൊരുങ്ങി. ഗിലയാദില്‍ താവളമടിച്ചു; Share on Facebook Share on Twitter Get this statement Link
  • 18 : ഇസ്രായേല്‍ജനം ഒന്നിച്ചുചേര്‍ന്ന് മിസ്പായിലും താവളമടിച്ചു. ഗിലയാദിലെ നേതാക്കന്‍മാരായ ആളുകള്‍ പരസ്പരം പറഞ്ഞു: അമ്മോന്യരോട്‌ യുദ്ധം ആരംഭിക്കുന്നത് ആരോ അവനായിരിക്കും ഗിലയാദ് നിവാസികള്‍ക്ക് അധിപന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 21:03:27 IST 2024
Back to Top