Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജോഷ്വാ

,

പതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 11

    യാബീനും സഖ്യകക്ഷികളും
  • 1 : ഹാസോര്‍ രാജാവായ യാബീന്‍ ഇതു കേട്ടപ്പോള്‍ മാദോന്‍ രാജാവായ യോബാബിനും ഷിമ്‌റോണിലെയും അക്ഷാഫിലെയും രാജാക്കന്‍മാര്‍ക്കും Share on Facebook Share on Twitter Get this statement Link
  • 2 : വടക്ക് മലമ്പ്രദേശത്തും താഴ്‌വരയില്‍ കിന്നരോത്തിനു സമീപം അരാബായിലും പടിഞ്ഞാറ് നഫത്‌ദോറിലും ഉള്ള രാജാക്കന്‍മാര്‍ക്കും Share on Facebook Share on Twitter Get this statement Link
  • 3 : കിഴക്കുപടിഞ്ഞാറ് കാനാന്യര്‍ക്കും, മലമ്പ്രദേശത്തുള്ള അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, ജബൂസ്യര്‍ എന്നിവര്‍ക്കും മിസ്പാദേശത്ത് ഹെര്‍മോണ്‍ താഴ്‌വരയില്‍ വസിച്ചിരുന്ന ഹിവ്യര്‍ക്കും ആളയച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : അവര്‍ സമുദ്രതീരത്തെ മണല്‍ത്തരിപോലെ എണ്ണമറ്റ സൈന്യത്തോടും വളരെയധികം കുതിരകളോടും രഥങ്ങളോടും കൂടെ പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 5 : ഈ രാജാക്കന്‍മാര്‍ സൈന്യസമേതം ഇസ്രായേലിനോടു പടവെട്ടുന്നതിന് ഒരുമിച്ചുകൂടി മെറോം നദീതീരത്തു താവളമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവു ജോഷ്വായോട് അരുളിച്ചെയ്തു: അവരെ ഭയപ്പെടേണ്ടാ. നാളെ ഈ സമയത്ത് അവരെ ഇസ്രായേലിന്റെ മുന്‍പില്‍ ഞാന്‍ കൊന്നു നിരത്തും. നിങ്ങള്‍ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടുകയും അവരുടെ രഥങ്ങള്‍ കത്തിക്കുകയും ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 7 : ഉടനെ ജോഷ്വ യോദ്ധാക്കളുമൊന്നിച്ച് മെറോം നദീതീരത്തുവന്ന് അവരെ ആക്രമിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവ് അവരെ ഇസ്രായേലിന്റെ കൈകളില്‍ ഏല്‍പിച്ചു. ഇസ്രായേല്‍ക്കാര്‍ അവരെ വധിക്കുകയും മഹാസിദോന്‍വരെയും മിസ്‌റെഫോത്ത്മയിം വരെയും കിഴക്കോട്ടു മിസ്പാതാഴ്‌വര വരെയും ഓടിക്കുകയും ചെയ്തു. ഒന്നൊഴിയാതെ എല്ലാവരെയും ഉന്‍മൂലനം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവു കല്‍പിച്ചിരുന്നതുപോലെ ജോഷ്വ അവരോടു പ്രവര്‍ത്തിച്ചു; കുതിരകളുടെ കുതിഞരമ്പു വെട്ടുകയും രഥങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 10 : ജോഷ്വ തിരിച്ചുചെന്ന് ഹാസോറിനെ കീഴടക്കി. അവിടത്തെ രാജാവിനെ വാളിനിരയാക്കി. ഹാസോര്‍ പണ്ട് ആ രാജ്യങ്ങള്‍ക്കിടയില്‍ പ്രബലസ്ഥാനം വഹിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ജോഷ്വ അവിടെയുണ്ടായിരുന്ന സകലരെയും വാളിനിരയാക്കി നിശ്‌ശേഷം നശിപ്പിച്ചു. ജീവനുള്ളതൊന്നും അവശേഷിക്കാത്തവിധം ഹാസോറിനെ അഗ്‌നിക്കിരയാക്കി. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവ് തന്റെ ദാസനായ മോശയോടു കല്‍പിച്ചിരുന്നതുപോലെ ജോഷ്വ ആ രാജാക്കന്‍മാരെയും അവരുടെ പട്ടണങ്ങളെയും ആക്രമിച്ച് വാളിനിരയാക്കി ഉന്‍മൂലനം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 13 : എന്നാല്‍, ഉയരത്തില്‍ പണിത പട്ടണങ്ങളില്‍ ജോഷ്വ നശിപ്പിച്ച ഹാസോര്‍ ഒഴികെ ഒന്നും ഇസ്രായേല്‍ക്കാര്‍ അഗ്‌നിക്കിരയാക്കിയില്ല. Share on Facebook Share on Twitter Get this statement Link
  • 14 : ഈ പട്ടണങ്ങളില്‍നിന്നു കൊള്ള വസ്തുക്കളും കന്നുകാലികളും അവര്‍ എടുത്തു. ആരും ജീവനോടെ അവശേഷിക്കാത്ത വിധം ഒന്നൊഴിയാതെ എല്ലാവരെയും അവര്‍ വാളിനിരയാക്കി. Share on Facebook Share on Twitter Get this statement Link
  • 15 : കര്‍ത്താവ് തന്റെ ദാസനായ മോശയോടു കല്‍പിച്ചതുപോലെ മോശയും ജോഷ്വയോടു കല്‍പിച്ചു. ജോഷ്വ അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു. കര്‍ത്താവ് മോശയോടു കല്‍പിച്ചതൊന്നും ജോഷ്വ ചെയ്യാതിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 16 : ഇപ്രകാരം ജോഷ്വ നാടുമുഴുവന്‍ - മലമ്പ്രദേശവും നെഗെബു മുഴുവനും ഗോഷെന്‍ ദേശമൊക്കെയും സമതലങ്ങളും അരാബായും ഇസ്രായേലിലെ മലമ്പ്രദേശവും അതിന്റെ താഴ്‌വരയും - Share on Facebook Share on Twitter Get this statement Link
  • 17 : സെയീര്‍വരെ ഉയര്‍ന്നുനില്‍ക്കുന്ന ഹാലാക്മലയും ഹെര്‍മോണ്‍ മലയ്ക്കു താഴെ ബാല്‍ഗാദ്‌വരെ കിടക്കുന്ന ലബനോന്‍ താഴ്‌വരയും പിടിച്ചെടുത്തു. അവിടത്തെ രാജാക്കന്‍മാരെയെല്ലാം അവന്‍ വധിച്ചു. Share on Facebook Share on Twitter Get this statement Link
  • 18 : ജോഷ്വ വളരെനാള്‍ ആ രാജാക്കന്‍മാരോടു യുദ്ധം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 19 : ഗിബയോന്‍ നിവാസികളായ ഹിവ്യര്‍ ഒഴികെ ഇസ്രായേല്‍ ജനവുമായി വേറെയാരും സമാധാന സന്ധിയുണ്ടാക്കിയിരുന്നില്ല. മറ്റു പട്ടണങ്ങള്‍ അവര്‍ യുദ്ധത്തില്‍ പിടിച്ചടക്കി. Share on Facebook Share on Twitter Get this statement Link
  • 20 : എന്തെന്നാല്‍, കര്‍ത്താവ് മോശയോടു കല്‍പിച്ചിരുന്നതുപോലെ അവര്‍ കഠിനഹൃദയരാകണമെന്നും ഇസ്രായേലിനെതിരേ യുദ്ധം ചെയ്ത്, പരിപൂര്‍ണമായി നശിക്കണമെന്നും നിഷ്‌കരുണം നിര്‍മൂലമാക്കപ്പെടണമെന്നും കര്‍ത്താവ് നിശ്ചയിച്ചിരുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : ഇക്കാലത്തു ജോഷ്വ മലമ്പ്രദേശത്തു - ഹെബ്രോണ്‍, ദബീര്‍, അനാബ് എന്നിവിടങ്ങളിലും യൂദായിലെയും ഇസ്രായേലിലെയും മലമ്പ്രദേശങ്ങളിലും - വസിച്ചിരുന്ന അനാക്കിമുകളെയും അവരുടെ പട്ടണങ്ങളെയും നിശ്‌ശേഷം നശിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 22 : ഇസ്രായേല്‍ക്കാരുടെ രാജ്യത്ത് അനാക്കിമുകളില്‍ ആരും അവശേഷിച്ചില്ല. ഗാസായിലും ഗത്തിലും അഷ്‌ദോദിലും മാത്രം ഏതാനും പേര്‍ അവശേഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : അങ്ങനെ കര്‍ത്താവു മോശയോടു പറഞ്ഞതുപോലെ ആ ദേശമെല്ലാം ജോഷ്വ പിടിച്ചെടുത്തു. ഇസ്രായേല്‍ക്കാര്‍ക്ക് ഗോത്രമനുസരിച്ച് ജോഷ്വ അത് അവകാശമായി നല്‍കി. അങ്ങനെ ആ നാടിനു യുദ്ധത്തില്‍ നിന്ന് ആശ്വാസം ലഭിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 18:23:54 IST 2024
Back to Top