Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ഇരുപത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 22

    ബാലാക്കും ബാലാമും
  • 1 : ഇസ്രായേല്‍ യാത്ര തുടര്‍ന്നു മൊവാബു സമതലത്തില്‍ ജോര്‍ദാനക്കരെ ജറീക്കോയുടെ എതിര്‍വശത്തു പാളയമടിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ അമോര്യരോടു ചെയ്തതെല്ലാം സിപ്പോറിന്റെ മകന്‍ ബാലാക് കണ്ടു. Share on Facebook Share on Twitter Get this statement Link
  • 3 : സംഖ്യാബലത്തില്‍ മികച്ചുനിന്ന ഇസ്രായേലിനെ മൊവാബു ഭയപ്പെട്ടു. അവരെപ്രതി അവന്‍ ഭയചകിതനായി. Share on Facebook Share on Twitter Get this statement Link
  • 4 : മൊവാബ് മിദിയാനിലെ പ്രമാണികളോടു പറഞ്ഞു: കാള വയലിലെ പുല്ലു തിന്നുന്നതു പോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. സിപ്പോറിന്റെ മകന്‍ ബാലാക് ആയിരുന്നു അക്കാലത്തു മൊവാബ്യരുടെ രാജാവ്. Share on Facebook Share on Twitter Get this statement Link
  • 5 : അവന്‍ അമാവിന്റെ ദേശത്തു യൂഫ്രട്ടീസ് തീരത്തുള്ള പെത്തോറിലേക്കു ദൂതനെ അയച്ച് ബയോറിന്റെ മകന്‍ ബാലാമിനോടു പറഞ്ഞു: ഈജിപ്തില്‍നിന്ന് ഒരു ജനത വന്നു ഭൂമുഖം മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്. Share on Facebook Share on Twitter Get this statement Link
  • 6 : അതിനാല്‍, നീ വന്ന് എനിക്കു കീഴടക്കാന്‍ സാധിക്കാത്ത ഈ ജനത്തെ ശപിക്കുക. എങ്കില്‍, അവരെ ഇവിടെ നിന്നു തോല്‍പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നു എന്ന് എനിക്കറിയാം. Share on Facebook Share on Twitter Get this statement Link
  • 7 : മൊവാബിലെയും മിദിയാനിലെയും പ്രമാണികള്‍ പ്രശ്‌നദക്ഷിണയുമായി യാത്ര തിരിച്ചു. അവര്‍ ബാലാക്കിന്റെ സന്ദേശം ബാലാമിനെ അറിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : ബാലാം അവരോടു പറഞ്ഞു: ഈ രാത്രി ഇവിടെ താമസിക്കുക. കര്‍ത്താവിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം. അങ്ങനെ മൊവാബിലെ പ്രഭുക്കന്‍മാര്‍ ബാലാമിനോടുകൂടെ താമസിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : ദൈവം ബാലാമിനു പ്രത്യക്ഷപ്പെട്ടു ചോദിച്ചു: നിന്റെ കൂടെയുള്ള ഈ മനുഷ്യര്‍ ആരാണ്? Share on Facebook Share on Twitter Get this statement Link
  • 10 : ബാലാം ദൈവത്തോടു പറഞ്ഞു: മൊവാബ് രാജാവായ സിപ്പോറിന്റെ മകന്‍ ബാലാക് അയച്ചവരാണിവര്‍. Share on Facebook Share on Twitter Get this statement Link
  • 11 : അവര്‍ പറയുന്നു: ഈജിപ്തില്‍ നിന്ന് ഒരു ജനത വന്നു ഭൂമുഖം മൂടിയിരിക്കുന്നു. നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. എങ്കില്‍, യുദ്ധത്തില്‍ അവരെ തോല്‍പിച്ചോടിക്കാന്‍ എനിക്കു കഴിഞ്ഞേക്കും. Share on Facebook Share on Twitter Get this statement Link
  • 12 : ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടു കൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാല്‍ അവര്‍ അനുഗൃഹീതരാണ്. Share on Facebook Share on Twitter Get this statement Link
  • 13 : ബാലാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്‍മാരോടു പറഞ്ഞു: നിങ്ങള്‍ സ്വദേശത്തേക്കു മടങ്ങിപ്പോകുവിന്‍. ഞാന്‍ നിങ്ങളുടെ കൂടെ വരുന്നതു കര്‍ത്താവു നിരോധിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : മൊവാബു പ്രഭുക്കന്‍മാര്‍ തിരിച്ചുചെന്നു കൂടെപ്പോരുവാന്‍ ബാലാം വിസമ്മതിക്കുന്നു എന്നു ബാലാക്കിനെ അറിയിച്ചു Share on Facebook Share on Twitter Get this statement Link
  • 15 : ബാലാക് വീണ്ടും അവരെക്കാള്‍ ബഹുമാന്യരായ കൂടുതല്‍ പ്രഭുക്കന്‍മാരെ അയച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ ബാലാമിന്റെ അടുക്കല്‍ വന്നു പറഞ്ഞു, സിപ്പോറിന്റെ മകന്‍ ബാലാക് അപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 17 : ഞാന്‍ നിനക്കു ബഹുമതികള്‍ നല്‍കാം; നീ എന്തു പറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക. Share on Facebook Share on Twitter Get this statement Link
  • 18 : ബാലാക്കിന്റെ സേവകരോടു ബാലാം പറഞ്ഞു: ബാലാക് തന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണവും എനിക്കു തന്നാലും എന്റെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യുക എനിക്കു സാധ്യമല്ല. Share on Facebook Share on Twitter Get this statement Link
  • 19 : ഈ രാത്രി കൂടി നിങ്ങള്‍ ഇവിടെ താമസിക്കുവിന്‍. കര്‍ത്താവു കൂടുതലെന്തെങ്കിലും പറയുമോ എന്ന് അറിയട്ടെ. Share on Facebook Share on Twitter Get this statement Link
  • 20 : രാത്രിയില്‍ ദൈവം ബാലാമിനോടു പറഞ്ഞു: ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ എഴുന്നേറ്റ് അവരോടൊപ്പം പോകുക. എന്നാല്‍, ഞാന്‍ ആജ്ഞാപിക്കുന്നതു മാത്രമേ ചെയ്യാവൂ. Share on Facebook Share on Twitter Get this statement Link
  • ബാലാമിന്റെ കഴുത
  • 21 : ബാലാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ടു മൊവാബിലെ പ്രഭുക്കന്‍മാരോടൊപ്പം പുറപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 22 : അവന്‍ പോയതു കൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു. കര്‍ത്താവിന്റെ ദൂതന്‍ വഴിയില്‍ അവനെതിരേ നിന്നു. കഴുതപ്പുറത്തു സഞ്ചരിച്ചിരുന്ന ബാലാമിന്റെ കൂടെ രണ്ടു ഭൃത്യന്‍മാരുണ്ടായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 23 : കര്‍ത്താവിന്റെ ദൂതന്‍ ഊരിയ വാളുമായി വഴിയില്‍ നില്‍ക്കുന്നതു കണ്ട് കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ബാലാം അതിനെ അടിച്ചു. Share on Facebook Share on Twitter Get this statement Link
  • 24 : അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ മുന്തിരിത്തോട്ടത്തില്‍ ഇരുവശവും മതിലുള്ള ഇടുങ്ങിയ വഴിയില്‍ നിന്നു. Share on Facebook Share on Twitter Get this statement Link
  • 25 : കര്‍ത്താവിന്റെ ദൂതനെക്കണ്ട് കഴുത മതിലിനോടുചേര്‍ന്ന് ഒതുങ്ങി. ബാലാമിന്റെ കാല്‍ മതിലില്‍ ഉരഞ്ഞു. അവന്‍ കഴുതയെ വീണ്ടും അടിച്ചു. Share on Facebook Share on Twitter Get this statement Link
  • 26 : കര്‍ത്താവിന്റെ ദൂതന്‍മുമ്പോട്ടു പോയി ഇടം വലം തിരിയാന്‍ ഇടമില്ലാത്ത ഇടുങ്ങിയ സ്ഥലത്തു നിന്നു. Share on Facebook Share on Twitter Get this statement Link
  • 27 : ദൂതനെ കണ്ടപ്പോള്‍ കഴുത കിടന്നുകളഞ്ഞു. ബാലാമിന്റെ കോപം ജ്വലിച്ചു. അവന്‍ വടികൊണ്ട് കഴുതയെ അടിച്ചു. Share on Facebook Share on Twitter Get this statement Link
  • 28 : അപ്പോള്‍ കര്‍ത്താവു കഴുതയ്ക്കു സംസാരശക്തി നല്‍കി. മൂന്നു പ്രാവശ്യം എന്നെ അടിക്കാന്‍ ഞാന്‍ നിന്നോട് എന്തു ദ്രോഹം ചെയ്തു, എന്ന് അതു ബാലാമിനോടു ചോദിച്ചു. Share on Facebook Share on Twitter Get this statement Link
  • 29 : ബാലാം കഴുതയോടു പറഞ്ഞു: നീ എന്നെ അവഹേളിച്ചു; വാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 30 : കഴുത ബാലാമിനോടു ചോദിച്ചു: ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന നിന്റെ കഴുതയല്ലേ ഞാന്‍ ? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഇല്ല; ബാലാം സമ്മതിച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : അപ്പോള്‍ കര്‍ത്താവു ബാലാമിന്റെ കണ്ണുകള്‍ തുറന്നു. ഊരിയവാളേന്തി വഴിയില്‍ നില്‍ക്കുന്ന കര്‍ത്താവിന്റെ ദൂതനെ കണ്ട് അവന്‍ കമിഴ്ന്നു വീണു. Share on Facebook Share on Twitter Get this statement Link
  • 32 : കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: കഴുതയെ മൂന്നു പ്രാവശ്യം അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെ തടയാന്‍ ഞാന്‍ വന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 33 : ഈ മൂന്നു പ്രാവശ്യവും കഴുത എന്നെ കണ്ടാണ് തിരിഞ്ഞു പോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതെ വിടുകയും ചെയ്യുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: ഞാന്‍ പാപം ചെയ്തുപോയി; അങ്ങ് എനിക്കെതിരേ വഴിയില്‍ നിന്നതു ഞാന്‍ അറിഞ്ഞില്ല. ഇത് അങ്ങയുടെ ദൃഷ്ടിയില്‍ തിന്‍മയെങ്കില്‍ ഞാന്‍ തിരിച്ചു പൊയ്‌ക്കൊള്ളാം. Share on Facebook Share on Twitter Get this statement Link
  • 35 : കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: ഇവരുടെ കൂടെ പൊയ്‌ക്കൊള്ളുക; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ. ബാലാക്കിന്റെ പ്രഭുക്കന്‍മാരുടെ കൂടെ ബാലാം പോയി. Share on Facebook Share on Twitter Get this statement Link
  • 36 : ബാലാം വരുന്നു എന്നു കേട്ടു ബാലാക് അവനെ എതിരേല്‍ക്കാന്‍ രാജ്യത്തിന്റെ അങ്ങേയറ്റത്തെ അതിര്‍ത്തിയിലുള്ള അര്‍നോണ്‍ നദീതീരത്തു സ്ഥിതിചെയ്യുന്ന ഈര്‍മൊവാബുവരെ ചെന്നു. Share on Facebook Share on Twitter Get this statement Link
  • 37 : ബാലാക് ബാലാമിനോടു ചോദിച്ചു: നിന്നെ വിളിക്കാന്‍ ഞാന്‍ ആളയച്ചില്ലേ? എന്താണ് വരാതിരുന്നത്? നിനക്കുചിതമായ ബഹുമതി നല്‍കാന്‍ എനിക്കു കഴിവില്ലെന്നോ? Share on Facebook Share on Twitter Get this statement Link
  • 38 : ബാലാം ബാലാക്കിനോടു പറഞ്ഞു: ഇതാ ഞാന്‍ വന്നല്ലോ. എന്നാല്‍, സ്വന്തമായി എന്തെങ്കിലും പറയാന്‍ എനിക്കു കഴിവുണ്ടോ? ദൈവം തോന്നിക്കുന്ന വചനമാണ് എനിക്കു പറയാനുളളത്. Share on Facebook Share on Twitter Get this statement Link
  • 39 : ബാലാം ബാലാക്കുമൊത്ത് കിരിയാത്ത് ഹൂസോത്തില്‍ ചെന്നു. Share on Facebook Share on Twitter Get this statement Link
  • 40 : ബാലാക് കാളകളെയും ആടുകളെയും ബലികഴിച്ച് ബാലാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്‍മാര്‍ക്കും അതില്‍നിന്നു കൊടുത്തയച്ചു. Share on Facebook Share on Twitter Get this statement Link
  • 41 : പിറ്റേന്നു ബാലാക് ബാലാമിനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് അവന്‍ ഇസ്രായേല്‍ പാളയത്തിന്റെ ഇങ്ങേയറ്റം കണ്ടു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Mar 29 20:14:36 IST 2024
Back to Top