4 : മൊവാബ് മിദിയാനിലെ പ്രമാണികളോടു പറഞ്ഞു: കാള വയലിലെ പുല്ലു തിന്നുന്നതു പോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. സിപ്പോറിന്റെ മകന്‍ ബാലാക് ആയിരുന്നു അക്കാലത്തു മൊവാബ്യരുടെ രാജാവ്.
5 : അവന്‍ അമാവിന്റെ ദേശത്തു യൂഫ്രട്ടീസ് തീരത്തുള്ള പെത്തോറിലേക്കു ദൂതനെ അയച്ച് ബയോറിന്റെ മകന്‍ ബാലാമിനോടു പറഞ്ഞു: ഈജിപ്തില്‍നിന്ന് ഒരു ജനത വന്നു ഭൂമുഖം മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്.
6 : അതിനാല്‍, നീ വന്ന് എനിക്കു കീഴടക്കാന്‍ സാധിക്കാത്ത ഈ ജനത്തെ ശപിക്കുക. എങ്കില്‍, അവരെ ഇവിടെ നിന്നു തോല്‍പിച്ചോടിക്കാന്‍ എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന്‍ ശപിക്കപ്പെടുന്നു എന്ന് എനിക്കറിയാം.
7 : മൊവാബിലെയും മിദിയാനിലെയും പ്രമാണികള്‍ പ്രശ്‌നദക്ഷിണയുമായി യാത്ര തിരിച്ചു. അവര്‍ ബാലാക്കിന്റെ സന്ദേശം ബാലാമിനെ അറിയിച്ചു.
8 : ബാലാം അവരോടു പറഞ്ഞു: ഈ രാത്രി ഇവിടെ താമസിക്കുക. കര്‍ത്താവിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം. അങ്ങനെ മൊവാബിലെ പ്രഭുക്കന്‍മാര്‍ ബാലാമിനോടുകൂടെ താമസിച്ചു.
9 : ദൈവം ബാലാമിനു പ്രത്യക്ഷപ്പെട്ടു ചോദിച്ചു: നിന്റെ കൂടെയുള്ള ഈ മനുഷ്യര്‍ ആരാണ്?
10 : ബാലാം ദൈവത്തോടു പറഞ്ഞു: മൊവാബ് രാജാവായ സിപ്പോറിന്റെ മകന്‍ ബാലാക് അയച്ചവരാണിവര്‍.
11 : അവര്‍ പറയുന്നു: ഈജിപ്തില്‍ നിന്ന് ഒരു ജനത വന്നു ഭൂമുഖം മൂടിയിരിക്കുന്നു. നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. എങ്കില്‍, യുദ്ധത്തില്‍ അവരെ തോല്‍പിച്ചോടിക്കാന്‍ എനിക്കു കഴിഞ്ഞേക്കും.
12 : ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടു കൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാല്‍ അവര്‍ അനുഗൃഹീതരാണ്.
13 : ബാലാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്‍മാരോടു പറഞ്ഞു: നിങ്ങള്‍ സ്വദേശത്തേക്കു മടങ്ങിപ്പോകുവിന്‍. ഞാന്‍ നിങ്ങളുടെ കൂടെ വരുന്നതു കര്‍ത്താവു നിരോധിച്ചിരിക്കുന്നു.
15 : ബാലാക് വീണ്ടും അവരെക്കാള്‍ ബഹുമാന്യരായ കൂടുതല്‍ പ്രഭുക്കന്‍മാരെ അയച്ചു.
16 : അവര്‍ ബാലാമിന്റെ അടുക്കല്‍ വന്നു പറഞ്ഞു, സിപ്പോറിന്റെ മകന്‍ ബാലാക് അപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്.
17 : ഞാന്‍ നിനക്കു ബഹുമതികള്‍ നല്‍കാം; നീ എന്തു പറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.
18 : ബാലാക്കിന്റെ സേവകരോടു ബാലാം പറഞ്ഞു: ബാലാക് തന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണവും എനിക്കു തന്നാലും എന്റെ ദൈവമായ കര്‍ത്താവു കല്‍പിക്കുന്നതില്‍ കൂടുതലോ കുറവോ ചെയ്യുക എനിക്കു സാധ്യമല്ല.
19 : ഈ രാത്രി കൂടി നിങ്ങള്‍ ഇവിടെ താമസിക്കുവിന്‍. കര്‍ത്താവു കൂടുതലെന്തെങ്കിലും പറയുമോ എന്ന് അറിയട്ടെ.
20 : രാത്രിയില്‍ ദൈവം ബാലാമിനോടു പറഞ്ഞു: ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ എഴുന്നേറ്റ് അവരോടൊപ്പം പോകുക. എന്നാല്‍, ഞാന്‍ ആജ്ഞാപിക്കുന്നതു മാത്രമേ ചെയ്യാവൂ.
ബാലാമിന്റെ കഴുത
21 : ബാലാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ടു മൊവാബിലെ പ്രഭുക്കന്‍മാരോടൊപ്പം പുറപ്പെട്ടു.
22 : അവന്‍ പോയതു കൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു. കര്‍ത്താവിന്റെ ദൂതന്‍ വഴിയില്‍ അവനെതിരേ നിന്നു. കഴുതപ്പുറത്തു സഞ്ചരിച്ചിരുന്ന ബാലാമിന്റെ കൂടെ രണ്ടു ഭൃത്യന്‍മാരുണ്ടായിരുന്നു.
23 : കര്‍ത്താവിന്റെ ദൂതന്‍ ഊരിയ വാളുമായി വഴിയില്‍ നില്‍ക്കുന്നതു കണ്ട് കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ബാലാം അതിനെ അടിച്ചു.
24 : അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ മുന്തിരിത്തോട്ടത്തില്‍ ഇരുവശവും മതിലുള്ള ഇടുങ്ങിയ വഴിയില്‍ നിന്നു.
28 : അപ്പോള്‍ കര്‍ത്താവു കഴുതയ്ക്കു സംസാരശക്തി നല്‍കി. മൂന്നു പ്രാവശ്യം എന്നെ അടിക്കാന്‍ ഞാന്‍ നിന്നോട് എന്തു ദ്രോഹം ചെയ്തു, എന്ന് അതു ബാലാമിനോടു ചോദിച്ചു.
29 : ബാലാം കഴുതയോടു പറഞ്ഞു: നീ എന്നെ അവഹേളിച്ചു; വാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയുമായിരുന്നു.
30 : കഴുത ബാലാമിനോടു ചോദിച്ചു: ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന നിന്റെ കഴുതയല്ലേ ഞാന്‍ ? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഇല്ല; ബാലാം സമ്മതിച്ചു.
31 : അപ്പോള്‍ കര്‍ത്താവു ബാലാമിന്റെ കണ്ണുകള്‍ തുറന്നു. ഊരിയവാളേന്തി വഴിയില്‍ നില്‍ക്കുന്ന കര്‍ത്താവിന്റെ ദൂതനെ കണ്ട് അവന്‍ കമിഴ്ന്നു വീണു.
32 : കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: കഴുതയെ മൂന്നു പ്രാവശ്യം അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെ തടയാന്‍ ഞാന്‍ വന്നിരിക്കുന്നു.
33 : ഈ മൂന്നു പ്രാവശ്യവും കഴുത എന്നെ കണ്ടാണ് തിരിഞ്ഞു പോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതെ വിടുകയും ചെയ്യുമായിരുന്നു.
34 : അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: ഞാന്‍ പാപം ചെയ്തുപോയി; അങ്ങ് എനിക്കെതിരേ വഴിയില്‍ നിന്നതു ഞാന്‍ അറിഞ്ഞില്ല. ഇത് അങ്ങയുടെ ദൃഷ്ടിയില്‍ തിന്‍മയെങ്കില്‍ ഞാന്‍ തിരിച്ചു പൊയ്‌ക്കൊള്ളാം.
35 : കര്‍ത്താവിന്റെ ദൂതന്‍ ബാലാമിനോടു പറഞ്ഞു: ഇവരുടെ കൂടെ പൊയ്‌ക്കൊള്ളുക; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ. ബാലാക്കിന്റെ പ്രഭുക്കന്‍മാരുടെ കൂടെ ബാലാം പോയി.
36 : ബാലാം വരുന്നു എന്നു കേട്ടു ബാലാക് അവനെ എതിരേല്‍ക്കാന്‍ രാജ്യത്തിന്റെ അങ്ങേയറ്റത്തെ അതിര്‍ത്തിയിലുള്ള അര്‍നോണ്‍ നദീതീരത്തു സ്ഥിതിചെയ്യുന്ന ഈര്‍മൊവാബുവരെ ചെന്നു.
37 : ബാലാക് ബാലാമിനോടു ചോദിച്ചു: നിന്നെ വിളിക്കാന്‍ ഞാന്‍ ആളയച്ചില്ലേ? എന്താണ് വരാതിരുന്നത്? നിനക്കുചിതമായ ബഹുമതി നല്‍കാന്‍ എനിക്കു കഴിവില്ലെന്നോ?
38 : ബാലാം ബാലാക്കിനോടു പറഞ്ഞു: ഇതാ ഞാന്‍ വന്നല്ലോ. എന്നാല്‍, സ്വന്തമായി എന്തെങ്കിലും പറയാന്‍ എനിക്കു കഴിവുണ്ടോ? ദൈവം തോന്നിക്കുന്ന വചനമാണ് എനിക്കു പറയാനുളളത്.