Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

ഇരുപത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 22

    ബലിവസ്തുഭോജനം
  • 1 : കര്‍ത്താവ് മോശയോടു കല്‍പിച്ചു: Share on Facebook Share on Twitter Get this statement Link
  • 2 : ഇസ്രായേല്‍ ജനം എനിക്കു സമര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളെ ആദരപൂര്‍വം സമീപിക്കുകയും അങ്ങനെ എന്റെ പരിശുദ്ധ നാമത്തെ അശുദ്ധമാക്കാതിരിക്കുകയും ചെയ്യുവിന്‍ എന്ന് അഹറോനോടും സന്തതികളോടും പറയുക. ഞാനാണ് കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 3 : നിങ്ങളുടെ സന്തതിപരമ്പരകളില്‍ ആരെങ്കിലും അശുദ്ധനായിരിക്കെ, ഇസ്രായേല്‍ക്കാര്‍ കര്‍ത്താവിനു സമര്‍പ്പിച്ച വിശുദ്ധവസ്തുക്കളെ സമീപിച്ചാല്‍ അവന്‍ എന്റെ സന്നിധിയില്‍ നിന്നു വിച്‌ഛേദിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 4 : ഞാനാണ് കര്‍ത്താവ്. അഹറോന്റെ വംശത്തില്‍പ്പെട്ട ആരെങ്കിലും കുഷ്ഠരോഗിയോ ബീജസ്രാവക്കാരനോ ആണെങ്കില്‍ അവന്‍ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 5 : ബീജസ്രാവമുള്ളവനും മരിച്ചവനെയോ ഇഴജന്തുവിനെയോ മനുഷ്യനിലുള്ള ഏതെങ്കിലും മാലിന്യത്തെയോ സ്പര്‍ശിച്ച് അശുദ്ധനായവനും വൈകുന്നേരം വരെ അശുദ്ധനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 6 : സ്‌നാനം ചെയ്തല്ലാതെ അവന്‍ വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 7 : സൂര്യന്‍ അസ്തമിക്കുമ്പോള്‍ അവന്‍ ശുദ്ധിയുള്ളവനായിരിക്കും. അതിനുശേഷം അവന് വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കാം. എന്തെന്നാല്‍ അത് അവന്റെ ഭക്ഷണമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : ചത്തതോ കാട്ടുമൃഗങ്ങള്‍ കൊന്നതോ ആയ ഒരു മൃഗത്തെയും ഭക്ഷിച്ച് അവര്‍ മാലിന്യമേല്‍ക്കരുത്. ഞാനാണ് കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 9 : പാപം ചെയ്യാതിരിക്കുന്നതിനും, വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കി മരിക്കാതിരിക്കുന്നതിനുമായി അവര്‍ എന്റെ കല്‍പന അനുസരിക്കണം. കര്‍ത്താവായ ഞാനാണ് അവരെ വിശുദ്ധീകരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 10 : അന്യര്‍ ആരും വിശുദ്ധവസ്തുക്കള്‍ ഭക്ഷിക്കരുത്. പുരോഹിതന്റെ അടുക്കല്‍ വന്നു വസിക്കുന്നവനോ കൂലിവേലക്കാരനോ അതു ഭക്ഷിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍, പുരോഹിതന്‍ വിലയ്ക്കു വാങ്ങുകയോ അവന്റെ ഭവനത്തില്‍ ജനിക്കുകയോ ചെയ്ത അടിമകള്‍ക്ക് അതു ഭക്ഷിക്കാം. Share on Facebook Share on Twitter Get this statement Link
  • 12 : പുരോഹിതന്റെ മകള്‍ പുരോഹിതേതര കുടുംബത്തില്‍ വിവാഹിതയായാല്‍ അവള്‍ വിശുദ്ധ വസ്തുക്കള്‍ ഭക്ഷിച്ചുകൂടാ. Share on Facebook Share on Twitter Get this statement Link
  • 13 : എന്നാല്‍ പുരോഹിതന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതികളില്ലാതെ യൗവനത്തിലെന്ന പോലെ പിതൃഭവനത്തിലേക്കു തിരിച്ചുവരുകയാണെങ്കില്‍ പിതാവിന്റെ ഓഹരി അവള്‍ക്കു ഭക്ഷിക്കാം. Share on Facebook Share on Twitter Get this statement Link
  • 14 : അന്യര്‍ അതു ഭക്ഷിച്ചുകൂടാ. ആരെങ്കിലും അറിയാതെ വിശുദ്ധവസ്തു ഭക്ഷിച്ചുപോയാല്‍ അതിന്റെ വിലയുടെ അഞ്ചിലൊരു ഭാഗംകൂടി ചേര്‍ത്ത് പുരോഹിതനെ ഏല്‍പിക്കണം. Share on Facebook Share on Twitter Get this statement Link
  • 15 : ഇസ്രായേല്‍ ജനം തങ്ങളുടെ കര്‍ത്താവിനു സമര്‍പ്പിച്ച വിശുദ്ധവസ്തുക്കളൊന്നും പുരോഹിതന്‍ അശുദ്ധമാക്കരുത്. Share on Facebook Share on Twitter Get this statement Link
  • 16 : വിശുദ്ധ വസ്തുക്കള്‍ ഭക്ഷിച്ചു തങ്ങളുടെമേല്‍ അകൃത്യത്തിന്റെ കുറ്റം വരുത്തിവയ്ക്കരുത്. എന്തെന്നാല്‍, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 17 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 18 : അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ ജനത്തോടും പറയുക, ഇസ്രായേല്‍ ഭവനത്തിലോ ഇസ്രായേലിലെ പരദേശികളിലോ ഉള്ള ആരെങ്കിലും കര്‍ത്താവിനു ദഹന ബലിയായി നേര്‍ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ സമര്‍പ്പിക്കുമ്പോള്‍ Share on Facebook Share on Twitter Get this statement Link
  • 19 : അതു സ്വീകാര്യമാകണമെങ്കില്‍ കാഴ്ചവയ്ക്കുന്നത് മാടുകളിലോ ചെമ്മരിയാടുകളിലോ കോലാടുകളിലോ നിന്നെടുത്ത ഊനമറ്റ ഒരു ആണ്‍ മൃഗമായിരിക്കണം. Share on Facebook Share on Twitter Get this statement Link
  • 20 : ന്യൂനതയുള്ള ഒന്നിനെയും കാഴ്ചവയ്ക്കരുത്. അതു സ്വീകാര്യമാകുകയില്ല. Share on Facebook Share on Twitter Get this statement Link
  • 21 : ആരെങ്കിലും കര്‍ത്താവിനു നേര്‍ച്ചയും സ്വാഭീഷ്ടക്കാഴ്ചയും സമാധാനബലിയായി അര്‍പ്പിക്കുമ്പോള്‍ അതു സ്വീകാര്യമാകണമെങ്കില്‍ കാലിക്കൂട്ടത്തിലോ ആട്ടിന്‍കൂട്ടത്തിലോ നിന്നെടുത്ത ഊനമറ്റ മൃഗത്തെ കാഴ്ചവയ്ക്കണം. അതിന് ഒരുന്യൂനതയും ഉണ്ടായിരിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 22 : അന്ധതയുള്ളതോ അംഗഭംഗം സംഭവിച്ചതോ മുടന്തുള്ളതോ എന്തെങ്കിലും വ്രണമോ തടിപ്പോ പുഴുക്കടിയോ ഉള്ളതോ ആയ ഒന്നിനെയും കര്‍ത്താവിനു സമര്‍പ്പിക്കരുത്. ഇവയെ കര്‍ത്താവിന്റെ ബലിപീഠത്തില്‍ ദഹനബലിയായി അര്‍പ്പിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 23 : അവയവങ്ങളില്‍ എന്തെങ്കിലും കുറവോ കൂടുതലോ ഉള്ള കാളയെയോ ആടിനെയോ സ്വാഭീഷ്ടക്കാഴ്ചയായി അര്‍പ്പിക്കാം. എന്നാല്‍, നേര്‍ച്ചയായി അതു സ്വീകാര്യമല്ല. Share on Facebook Share on Twitter Get this statement Link
  • 24 : വൃഷണങ്ങള്‍ ഉടച്ചതോ ചതച്ചതോ എടുത്തുകളഞ്ഞതോ മുറിച്ചതോ ആയ മൃഗത്തെ നിങ്ങളുടെ ദേശത്തുവച്ച് കര്‍ത്താവിന് കാഴ്ചവയ്ക്കരുത്. Share on Facebook Share on Twitter Get this statement Link
  • 25 : വിദേശികളില്‍ നിന്നു നിങ്ങള്‍ക്കു കിട്ടിയ ഇത്തരം ഒരു മൃഗത്തെയും നിങ്ങളുടെ ദൈവത്തിനു ഭോജനബലിയായി അര്‍പ്പിക്കരുത്. അവയ്ക്ക്‌ ന്യൂനതയുണ്ട്. അംഗഭംഗമുള്ളതാകയാല്‍ അവ സ്വീകാര്യമല്ല. Share on Facebook Share on Twitter Get this statement Link
  • 26 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: Share on Facebook Share on Twitter Get this statement Link
  • 27 : ഒരു കാളയോ ചെമ്മരിയാടോ കോലാടോ ജനിച്ചാല്‍ അതു തള്ളയോടുകൂടെ ഏഴുദിവസം നില്‍ക്കട്ടെ: എട്ടാംദിവസം മുതല്‍ കര്‍ത്താവിനു ദഹനബലിക്ക് അതു സ്വീകാര്യമായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 28 : പശുവോ പെണ്ണാടോ എന്തുതന്നെയായാലും തള്ളയെയും കുട്ടിയെയും ഒരേ ദിവസംതന്നെ കൊല്ലരുത്. Share on Facebook Share on Twitter Get this statement Link
  • 29 : കൃതജ്ഞതാബലിയര്‍പ്പിക്കുമ്പോള്‍ കര്‍ത്താവിനു സ്വീകാര്യമാകുന്ന വിധത്തില്‍ വേണം അത് അര്‍പ്പിക്കാന്‍. Share on Facebook Share on Twitter Get this statement Link
  • 30 : അത് അന്നുതന്നെ ഭക്ഷിക്കണം. അതില്‍ ഒട്ടും പിറ്റേദിവസം രാവിലെവരെ ശേഷിക്കരുത്. ഞാനാണ് കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 31 : നിങ്ങള്‍ എന്റെ കല്‍പനയനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. ഞാനാണ് കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 32 : ഇസ്രായേല്‍ ജനങ്ങളുടെയിടയില്‍ എന്റെ പരിശുദ്ധി പ്രഘോഷിക്കപ്പെടേണ്ടതാകയാല്‍ നിങ്ങള്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുത്. നിങ്ങളെ വിശുദ്ധീകരിക്കുന്ന കര്‍ത്താവു ഞാനാണ്. Share on Facebook Share on Twitter Get this statement Link
  • 33 : നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന് ഞാനാണ് ഈജിപ്തുദേശത്തു നിന്നു നിങ്ങളെ കൊണ്ടുവന്നത്. ഞാനാണ് കര്‍ത്താവ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Apr 16 17:53:25 IST 2024
Back to Top