1 : അഹറോന്റെ രണ്ടു പുത്രന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍വച്ചു മരിച്ചതിനുശേഷം
2 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ സഹോദരനായ അഹറോനോട് അവന്‍ മരിക്കാതിരിക്കേണ്ടതിന് തിരശ്ശീലയ്ക്കുള്ളിലെ ശ്രീകോവിലില്‍ പെട്ട കത്തിനു മുകളിലെ കൃപാസനത്തിനു മുന്‍പില്‍ ഏതു സമയത്തും പ്രവേശിക്കരുതെന്ന് നീ പറയണം. കാരണം, കൃപാസനത്തിനു മുകളില്‍ ഒരു മേഘത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടും.
3 : അഹറോന്‍ ശ്രീകോവിലില്‍ പ്രവേശിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരബലിക്ക് ഒരു കാളക്കുട്ടിയെയും ദഹനബലിക്ക് ഒരു മുട്ടാടിനെയും കൊണ്ടുവരണം.
4 : വിശുദ്ധമായ ചണക്കുപ്പായവും ചണംകൊണ്ടുള്ള കാല്‍ച്ചട്ടയും അരപ്പട്ടയും തൊപ്പിയും ധരിച്ചുവേണം വരാന്‍. ഇവ വിശുദ്ധവസ്ത്രങ്ങളാണ്. ശരീരം വെള്ളംകൊണ്ടു കഴുകിയതിനുശേഷം വേണം അവ ധരിക്കാന്‍.
5 : ഇസ്രായേല്‍ സമൂഹത്തില്‍നിന്ന് അവന്‍ പാപപരിഹാരബലിക്കായി രണ്ട് ആണ്‍ കോലാടുകളെയും ദഹനബലിക്കായി ഒരു മുട്ടാടിനെയും എടുക്കണം.
6 : അഹറോന്‍ തനിക്കുവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരം ചെയ്യണം.
7 : അനന്തരം, രണ്ടു കോലാടുകളെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം.
15 : ജനങ്ങളുടെ പാപപരിഹാരബലിക്കുള്ള കോലാടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്ന്, കാളക്കുട്ടിയുടെ രക്തംകൊണ്ടു ചെയ്തതുപോലെ, കൃപാസനത്തിന്‍മേലും കൃപാസനത്തിന്റെ മുന്‍പിലും തളിക്കണം.
16 : അങ്ങനെ ഇസ്രായേല്‍ ജനത്തിന്റെ അശുദ്ധിയും തിന്‍മകളും പാപങ്ങളും നിമിത്തം അഹറോന്‍ വിശുദ്ധ സ്ഥലത്തിനു വേണ്ടി പാപപരിഹാരം ചെയ്യണം. അവരുടെ ഇടയില്‍, അവരുടെ അശുദ്ധിയുടെ മധ്യേ, സ്ഥിതിചെയ്യുന്ന സമാഗമകൂടാരത്തിനു വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യണം.
17 : പുരോഹിതന്‍ തനിക്കും കുടുംബത്തിനും ഇസ്രായേല്‍ജനത്തിനു മുഴുവനുംവേണ്ടി പാപപരിഹാരം ചെയ്യുന്നതിനായി ശ്രീകോവിലില്‍ പ്രവേശിച്ചിട്ടു തിരിച്ചുവരുന്നതുവരെ ആരും സമാഗമകൂടാരത്തിലുണ്ടായിരിക്കരുത്.
18 : അനന്തരം, അവന്‍ കര്‍ത്താവിന്റെ സന്നിധിയിലുള്ള ബലിപീഠത്തിലേക്കു ചെന്ന് അതിനുവേണ്ടിയും പാപപരിഹാരം ചെയ്യണം. കാളക്കുട്ടിയുടെയും കോലാടിന്റെയും കുറച്ചു രക്തമെടുത്ത് ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം.
19 : കുറെരക്തമെടുത്ത് വിരല്‍കൊണ്ട് ഏഴുപ്രാവശ്യം അതിന്‍മേല്‍ തളിച്ച് അതിനെ ശുദ്ധീകരിക്കുകയും ഇസ്രായേല്‍ ജനത്തിന്റെ അശുദ്ധിയില്‍നിന്നു പവിത്രീകരിക്കുകയും ചെയ്യണം.
20 : ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനുംവേണ്ടി പാപപരിഹാരം ചെയ്തതിനുശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം.
21 : അതിന്റെ തലയില്‍ കൈകള്‍വച്ച് അഹറോന്‍ ഇസ്രായേല്‍ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം. അവയെല്ലാം അതിന്റെ ശിരസ്‌സില്‍ ചുമത്തി, ഒരുങ്ങിനില്ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു വിടണം.
22 : കോലാട് അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ട് വിജനപ്രദേശത്തേക്കു പോകട്ടെ. ആടിനെ നയിക്കുന്ന ആള്‍ അതിനെ മരുഭൂമിയില്‍ ഉപേക്ഷിക്കണം.
28 : അതു ദഹിപ്പിക്കുന്നവന്‍ തന്റെ വസ്ത്രവും ശരീരവും വെള്ളത്തില്‍ കഴുകിയതിനു ശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ.
29 : ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള നിയമമാണ്. ഏഴാംമാസം പത്താം ദിവസം നിങ്ങള്‍ ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്നു ജോലി ചെയ്യരുത്.
30 : പാപങ്ങളില്‍നിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്.
31 : നിങ്ങള്‍ക്കിത് വിശ്രമം നല്കുന്ന വിശുദ്ധ സാബത്തു ദിവസമാണ്. നിങ്ങള്‍ ഉപവാസം അനുഷ്ഠിക്കണം.
32 : ഇത് എന്നേക്കുമുള്ള നിയമമാണ്. സ്വപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെട്ട പുരോഹിതന്‍ പരിശുദ്ധമായ ചണ വസ്ത്രങ്ങളണിഞ്ഞ് പാപപരിഹാരം ചെയ്യണം.
33 : ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനും പുരോഹിതന്‍മാര്‍ക്കും ജനസമൂഹത്തിനും വേണ്ടി അവന്‍ പാപപരിഹാരം ചെയ്യണം.
34 : ഇസ്രായേല്‍ ജനത്തിന്റെ പാപങ്ങള്‍ നിമിത്തം അവര്‍ക്കുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ പാപ പരിഹാരം ചെയ്യണമെന്നത് നിങ്ങള്‍ക്ക് എന്നേക്കുമുള്ള ഒരു നിയമമാണ്. കര്‍ത്താവു കല്‍പിച്ചതു പോലെ മോശ പ്രവര്‍ത്തിച്ചു.