Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ലേവ്യരുടെ പുസ്തകം

,

പതിനാറാം അദ്ധ്യായം


അദ്ധ്യായം 16

    പാപപരിഹാരദിനം
  • 1 : അഹറോന്റെ രണ്ടു പുത്രന്‍മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍വച്ചു മരിച്ചതിനുശേഷം Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നിന്റെ സഹോദരനായ അഹറോനോട് അവന്‍ മരിക്കാതിരിക്കേണ്ടതിന് തിരശ്ശീലയ്ക്കുള്ളിലെ ശ്രീകോവിലില്‍ പെട്ട കത്തിനു മുകളിലെ കൃപാസനത്തിനു മുന്‍പില്‍ ഏതു സമയത്തും പ്രവേശിക്കരുതെന്ന് നീ പറയണം. കാരണം, കൃപാസനത്തിനു മുകളില്‍ ഒരു മേഘത്തില്‍ ഞാന്‍ പ്രത്യക്ഷപ്പെടും. Share on Facebook Share on Twitter Get this statement Link
  • 3 : അഹറോന്‍ ശ്രീകോവിലില്‍ പ്രവേശിക്കേണ്ടത് ഇങ്ങനെയാണ്: പാപപരിഹാരബലിക്ക് ഒരു കാളക്കുട്ടിയെയും ദഹനബലിക്ക് ഒരു മുട്ടാടിനെയും കൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
  • 4 : വിശുദ്ധമായ ചണക്കുപ്പായവും ചണംകൊണ്ടുള്ള കാല്‍ച്ചട്ടയും അരപ്പട്ടയും തൊപ്പിയും ധരിച്ചുവേണം വരാന്‍. ഇവ വിശുദ്ധവസ്ത്രങ്ങളാണ്. ശരീരം വെള്ളംകൊണ്ടു കഴുകിയതിനുശേഷം വേണം അവ ധരിക്കാന്‍. Share on Facebook Share on Twitter Get this statement Link
  • 5 : ഇസ്രായേല്‍ സമൂഹത്തില്‍നിന്ന് അവന്‍ പാപപരിഹാരബലിക്കായി രണ്ട് ആണ്‍ കോലാടുകളെയും ദഹനബലിക്കായി ഒരു മുട്ടാടിനെയും എടുക്കണം. Share on Facebook Share on Twitter Get this statement Link
  • 6 : അഹറോന്‍ തനിക്കുവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ അര്‍പ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരം ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 7 : അനന്തരം, രണ്ടു കോലാടുകളെയും സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കര്‍ത്താവിന്റെ സന്നിധിയില്‍ കൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
  • 8 : അഹറോന്‍ കുറിയിട്ട് ആടുകളിലൊന്നിനെ കര്‍ത്താവിനും മറ്റേതിനെ അസസേലിനുമായി നിശ്ചയിക്കണം. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവിനായി കുറിവീണ ആടിനെ കൊണ്ടുവന്ന് പാപപരിഹാരബലിയായി അര്‍പ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 10 : എന്നാല്‍, അസസേലിനായി കുറിവീണ ആടിനെ പാപപരിഹാരം ചെയ്യുന്നതിനും അസസേലിനായി മരുഭൂമിയിലേക്കു വിട്ടയയ്ക്കുന്നതിനും വേണ്ടി ജീവനോടെ കര്‍ത്താവിന്റെ മുന്‍പില്‍ നിര്‍ത്തണം. Share on Facebook Share on Twitter Get this statement Link
  • 11 : അഹറോന്‍ തനിക്കും കുടുംബത്തിനുംവേണ്ടി പാപപരിഹാരബലിയായി കാളക്കുട്ടിയെ സമര്‍പ്പിക്കണം. അവന്‍ അതിനെകൊല്ലണം. Share on Facebook Share on Twitter Get this statement Link
  • 12 : അനന്തരം, കര്‍ത്താവിന്റെ സന്നിധിയിലെ ബലിപീഠത്തിന്‍മേലുള്ള തീക്കനല്‍ നിറച്ച ധൂപകലശമേന്തി, സുരഭിലമായ കുന്തുരുക്കപ്പൊടി കൈകളില്‍ നിറച്ച് തിരശ്ശീലയ്ക്കകത്തു വരണം. Share on Facebook Share on Twitter Get this statement Link
  • 13 : താന്‍ മരിക്കാതിരിക്കാന്‍വേണ്ടി സാക്ഷ്യപേടകത്തിന്‍മേലുള്ള കൃപാസനത്തെ ധൂപപടലംകൊണ്ടു മറയ്ക്കുന്നതിനു കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അവന്‍ കുന്തുരുക്കം തീയിലിടണം. Share on Facebook Share on Twitter Get this statement Link
  • 14 : അനന്തരം, കാളക്കുട്ടിയുടെ കുറെരക്തമെടുത്ത് കൈവിരല്‍കൊണ്ടു കൃപാസനത്തിന്‍മേല്‍ മുന്‍ഭാഗത്തു തളിക്കണം. അതുപോലെ കൃപാസനത്തിന്റെ മുന്‍പിലും ഏഴുപ്രാവശ്യം തളിക്കണം. Share on Facebook Share on Twitter Get this statement Link
  • 15 : ജനങ്ങളുടെ പാപപരിഹാരബലിക്കുള്ള കോലാടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്ന്, കാളക്കുട്ടിയുടെ രക്തംകൊണ്ടു ചെയ്തതുപോലെ, കൃപാസനത്തിന്‍മേലും കൃപാസനത്തിന്റെ മുന്‍പിലും തളിക്കണം. Share on Facebook Share on Twitter Get this statement Link
  • 16 : അങ്ങനെ ഇസ്രായേല്‍ ജനത്തിന്റെ അശുദ്ധിയും തിന്‍മകളും പാപങ്ങളും നിമിത്തം അഹറോന്‍ വിശുദ്ധ സ്ഥലത്തിനു വേണ്ടി പാപപരിഹാരം ചെയ്യണം. അവരുടെ ഇടയില്‍, അവരുടെ അശുദ്ധിയുടെ മധ്യേ, സ്ഥിതിചെയ്യുന്ന സമാഗമകൂടാരത്തിനു വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 17 : പുരോഹിതന്‍ തനിക്കും കുടുംബത്തിനും ഇസ്രായേല്‍ജനത്തിനു മുഴുവനുംവേണ്ടി പാപപരിഹാരം ചെയ്യുന്നതിനായി ശ്രീകോവിലില്‍ പ്രവേശിച്ചിട്ടു തിരിച്ചുവരുന്നതുവരെ ആരും സമാഗമകൂടാരത്തിലുണ്ടായിരിക്കരുത്. Share on Facebook Share on Twitter Get this statement Link
  • 18 : അനന്തരം, അവന്‍ കര്‍ത്താവിന്റെ സന്നിധിയിലുള്ള ബലിപീഠത്തിലേക്കു ചെന്ന് അതിനുവേണ്ടിയും പാപപരിഹാരം ചെയ്യണം. കാളക്കുട്ടിയുടെയും കോലാടിന്റെയും കുറച്ചു രക്തമെടുത്ത് ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടണം. Share on Facebook Share on Twitter Get this statement Link
  • 19 : കുറെരക്തമെടുത്ത് വിരല്‍കൊണ്ട് ഏഴുപ്രാവശ്യം അതിന്‍മേല്‍ തളിച്ച് അതിനെ ശുദ്ധീകരിക്കുകയും ഇസ്രായേല്‍ ജനത്തിന്റെ അശുദ്ധിയില്‍നിന്നു പവിത്രീകരിക്കുകയും ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 20 : ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനുംവേണ്ടി പാപപരിഹാരം ചെയ്തതിനുശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം. Share on Facebook Share on Twitter Get this statement Link
  • 21 : അതിന്റെ തലയില്‍ കൈകള്‍വച്ച് അഹറോന്‍ ഇസ്രായേല്‍ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം. അവയെല്ലാം അതിന്റെ ശിരസ്‌സില്‍ ചുമത്തി, ഒരുങ്ങിനില്ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു വിടണം. Share on Facebook Share on Twitter Get this statement Link
  • 22 : കോലാട് അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ട് വിജനപ്രദേശത്തേക്കു പോകട്ടെ. ആടിനെ നയിക്കുന്ന ആള്‍ അതിനെ മരുഭൂമിയില്‍ ഉപേക്ഷിക്കണം. Share on Facebook Share on Twitter Get this statement Link
  • 23 : അനന്തരം, അഹറോന്‍ സമാഗമകൂടാരത്തില്‍ ചെന്ന് ശ്രീകോവിലില്‍ പ്രവേശിച്ചപ്പോള്‍ ധരിച്ചിരുന്ന ചണവസ്ത്രങ്ങള്‍ ഊരിവയ്ക്കണം. Share on Facebook Share on Twitter Get this statement Link
  • 24 : അവന്‍ വിശുദ്ധസ്ഥലത്തുവച്ച് ദേഹം വെള്ളംകൊണ്ടു കഴുകി സ്വന്തം വസ്ത്രംധരിച്ചുവന്ന് തനിക്കും ജനത്തിനുംവേണ്ടി ദഹനബലിയര്‍പ്പിച്ചു പാപപരിഹാരം ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 25 : ബലിമൃഗത്തിന്റെ മേദസ്‌സ് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. Share on Facebook Share on Twitter Get this statement Link
  • 26 : കോലാടിനെ അസസേലിനുവേണ്ടി കൊണ്ടുപോയവന്‍ തന്റെ വസ്ത്രങ്ങളും ദേഹവും വെള്ളത്തില്‍ കഴുകിയതിനുശേഷമേ പാളയത്തിലേക്കു വരാവൂ. Share on Facebook Share on Twitter Get this statement Link
  • 27 : ശ്രീകോവിലില്‍ പാപപരിഹാരബലിക്കുള്ള രക്തത്തിനായിക്കൊന്ന കാളക്കുട്ടിയെയും കോലാടിനെയും പാളയത്തിനു വെളിയില്‍ കൊണ്ടുപോകണം. അവയുടെ തോലും മാംസവും ചാണകവും തീയില്‍ ദഹിപ്പിച്ചുകളയണം. Share on Facebook Share on Twitter Get this statement Link
  • 28 : അതു ദഹിപ്പിക്കുന്നവന്‍ തന്റെ വസ്ത്രവും ശരീരവും വെള്ളത്തില്‍ കഴുകിയതിനു ശേഷമേ പാളയത്തില്‍ പ്രവേശിക്കാവൂ. Share on Facebook Share on Twitter Get this statement Link
  • 29 : ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള നിയമമാണ്. ഏഴാംമാസം പത്താം ദിവസം നിങ്ങള്‍ ഉപവസിക്കണം. നിങ്ങളോ നിങ്ങളുടെ ഇടയിലുള്ള വിദേശീയരോ അന്നു ജോലി ചെയ്യരുത്. Share on Facebook Share on Twitter Get this statement Link
  • 30 : പാപങ്ങളില്‍നിന്നെല്ലാം ശുദ്ധീകരിക്കപ്പെടാനായി നിങ്ങള്‍ക്കുവേണ്ടി പരിഹാരം ചെയ്യുന്ന ദിവസമാണത്. Share on Facebook Share on Twitter Get this statement Link
  • 31 : നിങ്ങള്‍ക്കിത് വിശ്രമം നല്കുന്ന വിശുദ്ധ സാബത്തു ദിവസമാണ്. നിങ്ങള്‍ ഉപവാസം അനുഷ്ഠിക്കണം. Share on Facebook Share on Twitter Get this statement Link
  • 32 : ഇത് എന്നേക്കുമുള്ള നിയമമാണ്. സ്വപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെട്ട പുരോഹിതന്‍ പരിശുദ്ധമായ ചണ വസ്ത്രങ്ങളണിഞ്ഞ് പാപപരിഹാരം ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 33 : ശ്രീകോവിലിനും സമാഗമകൂടാരത്തിനും ബലിപീഠത്തിനും പുരോഹിതന്‍മാര്‍ക്കും ജനസമൂഹത്തിനും വേണ്ടി അവന്‍ പാപപരിഹാരം ചെയ്യണം. Share on Facebook Share on Twitter Get this statement Link
  • 34 : ഇസ്രായേല്‍ ജനത്തിന്റെ പാപങ്ങള്‍ നിമിത്തം അവര്‍ക്കുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ പാപ പരിഹാരം ചെയ്യണമെന്നത് നിങ്ങള്‍ക്ക് എന്നേക്കുമുള്ള ഒരു നിയമമാണ്. കര്‍ത്താവു കല്‍പിച്ചതു പോലെ മോശ പ്രവര്‍ത്തിച്ചു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 18:54:21 IST 2024
Back to Top