1 : എട്ടാംദിവസം മോശ അഹറോനെയും പുത്രന്‍മാരെയും ഇസ്രായേലിലെ ശ്രേഷ്ഠന്‍മാരെയും വിളിച്ചു.
2 : അവന്‍ അഹറോനോടു പറഞ്ഞു: പാപപരിഹാരബലിക്കായി ഊന മറ്റ ഒരു കാളക്കുട്ടിയെയും ദഹനബലിക്കായി ഊനമറ്റ ഒരു മുട്ടാടിനെയും കര്‍ത്താവിന്റെ മുന്‍പില്‍ സമര്‍പ്പിക്കണം.
3 : ഇസ്രായേല്‍ ജനത്തോടു പറയുക: പാപപരിഹാരബലിക്കായി ഒരു കോലാട്ടിന്‍മുട്ടനെയും ദഹന ബലിക്കായി ഒരു വയസ്സുള്ളതും ഊനമറ്റതുമായ ഒരു കാളക്കുട്ടിയെയും ഒരു ചെമ്മരിയാടിനെയും
4 : സമാധാനബലിക്കായി ഒരു കാളയെയും ഒരു മുട്ടാടിനെയും കര്‍ത്താവിന്റെ മുന്‍പില്‍ ബലിയര്‍പ്പിക്കാന്‍ കൊണ്ടുവരുവിന്‍. എണ്ണചേര്‍ത്ത ഒരു ധാന്യബലിയും അര്‍പ്പിക്കുവിന്‍. എന്തെന്നാല്‍, കര്‍ത്താവ് ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.
5 : മോശ ആവശ്യപ്പെട്ടതെല്ലാം അവര്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു. സമൂഹം മുഴുവന്‍ അടുത്തുവന്ന് കര്‍ത്താവിന്റെ സന്നിധിയില്‍ നിലകൊണ്ടു.
6 : അപ്പോള്‍ മോശ പറഞ്ഞു: നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവു കല്‍പിച്ചകാര്യം ഇതാണ്. കര്‍ത്താവിന്റെ മഹത്ത്വം നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.
7 : മോശ അഹറോനോടു പറഞ്ഞു: ബലിപീഠത്തിങ്കലേക്കു വന്നു നിന്റെ പാപപരിഹാരബലിയും ദഹനബലിയും അര്‍പ്പിക്കുക. അങ്ങനെ നിനക്കും ജനങ്ങള്‍ക്കുമായി പാപപരിഹാരം ചെയ്യുക. ജനങ്ങളുടെ കാഴ്ചകള്‍ സമര്‍പ്പിച്ച് അവര്‍ക്കുവേണ്ടി പാപപരിഹാരം ചെയ്യുക. ഇങ്ങനെയാണു കര്‍ത്താവു കല്‍പിച്ചിരിക്കുന്നത്.
8 : അഹറോന്‍ ബലിപീഠത്തെ സമീപിച്ച് തന്റെ പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയെ കൊന്നു.
9 : അഹറോന്റെ പുത്രന്‍മാര്‍ അതിന്റെ രക്തം അവന്റെ മുന്‍പില്‍കൊണ്ടുവന്നു. അവന്‍ വിരല്‍ രക്തത്തില്‍ മുക്കി ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി.
10 : ശേഷിച്ച രക്തം ബലിപീഠത്തിനു ചുറ്റും ഒഴിച്ചു. കര്‍ത്താവു മോശയോടു കല്‍പിച്ചിരുന്നതുപോലെ ബലിമൃഗത്തിന്റെ മേദസ്സും വൃക്കകളും കരളിനു മുകളിലുള്ള നെയ്‌വലയും ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
12 : അഹറോന്‍ ദഹനബലിക്കുള്ള മൃഗത്തെയും കൊന്നു. അവന്റെ പുത്രന്‍മാര്‍ അതിന്റെ രക്തം അവന്റെയടുക്കല്‍ കൊണ്ടുവന്നു. അവന്‍ അത് ബലിപീഠത്തിനു ചുറ്റുംതളിച്ചു.
13 : ദഹനബലിമൃഗത്തിന്റെ കഷണങ്ങളും തലയും അവര്‍ അവന്റെയടുത്തു കൊണ്ടുവന്നു. അവന്‍ അതു ബലിപീഠത്തില്‍ വച്ചു ദഹിപ്പിച്ചു.
14 : അതിന്റെ ആന്തരികാവയവങ്ങളും കാലുകളും കഴുകി അതിനോടൊപ്പം ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
15 : അതിനുശേഷം, അവന്‍ ജനങ്ങളുടെ കാഴ്ച സമര്‍പ്പിച്ചു. പാപപരിഹാരബലിയായി അവര്‍ക്കുവേണ്ടി ഒരു കോലാടിനെ കൊണ്ടുവന്നുകൊന്നു. അതിനെ ആദ്യത്തേതിനെപ്പോലെ അര്‍പ്പിച്ചു.
16 : അനന്തരം, ദഹനബലിവസ്തു കൊണ്ടുവന്ന് വിധിപ്രകാരം സമര്‍പ്പിച്ചു.
17 : പ്രഭാതത്തിലെ ദഹനബലിക്കു പുറമേ ധാന്യബലിയും സമര്‍പ്പിച്ചു. അതില്‍ നിന്ന് ഒരു കൈനിറയെ എടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.
18 : അഹറോന്‍ ജനങ്ങള്‍ക്കുവേണ്ടി സമാധാനബലിയായി കാളയെയും മുട്ടാടിനെയും കൊന്നു. പുത്രന്‍മാര്‍ അതിന്റെ രക്തം അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന്‍ അതു ബലിപീഠത്തിനു ചുറ്റും തളിച്ചു.
19 : അവര്‍ കാളയുടെയും മുട്ടാടിന്റെയും കൊഴുത്ത വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞുള്ള മേദസ്‌സും വൃക്കകളും കരളിന്‍മേലുള്ള നെയ്‌വലയും എടുത്തു.